Don't Miss!
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
കുഞ്ഞിക്കൂനനില്‍ നിന്നും ഷാജോണിനെ പുറത്താക്കിയത് ദിലീപോ??? സത്യം ഇങ്ങനെ...
കുഞ്ഞിക്കൂനനിലേക്ക് തന്നെ റെക്കമെന്‍ഡ് ചെയ്തത് ദിലീപാണെന്ന് ഷാജോണ്‍. അസത്യം പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട്.
ചരിത്രത്തില്‍ ആദ്യത്തേത് എന്ന വിശേഷിപ്പിക്കുന്ന സംഭവമാണ് റേപ്പ് ചെയ്യാന്‍ ഒരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കുക എന്നത്. അത് സംഭവിച്ചതാകട്ടെ മലയാള സിനിമയിലും. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകന് ദിലീപ് പ്രതി സ്ഥാനത്താണ്. ദിലീപ് ജയിലിലായതോടെ ദിലീപിന്റെ പ്രതികാരബുദ്ധിയുടെ ഇരകള്‍ എന്ന പേരില്‍ നിരവധി വ്യക്തികളുടെ കഥളാണ് പ്രചരിക്കുന്നത്.
അത്തരത്തിലൊരു വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വളരെ അധികം പ്രചരിക്കുകയും ചെയ്തിരുന്നു. കുഞ്ഞിക്കൂനന് എന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണിന് ലഭിച്ച ദിലീപ് ഇടപെട്ട് നഷ്ടപ്പെടുത്തുകയായിരുന്നു എന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഷാജോണ്‍ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ
ദിലീപ് തന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശദീകരണവുമായി കലാഭവന്‍ ഷാജോണ്‍ തന്നെ എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം താരം വ്യക്തമാക്കുന്നത്.
എന്നെ ആയുധമാക്കരുത്
വീണു കിടക്കുന്ന ഒരാളെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്, എന്ന വാചകങ്ങളോടെയാണ് ഷാജോണിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ചിത്രത്തില്‍ തനിക്ക് അവസരം ലഭിക്കാത്തതിന് കാരണം ദിലീപ് അല്ലെന്നാണ് ഷാജോണ്‍ പറയുന്നത്.
ദിലീപ് റെക്കമെന്‍ഡ് ചെയ്തിട്ട്
ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന് എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചത് ദിലീപ് കാരണമാണെന്നാണ് ഷാജോണ്‍ പറയുന്നത്. ദിലീപാണ് സംവിധായകനോട് ഷാജോണിന്റെ പേര് നിര്‍ദേശിച്ചതത്രേ. തനിക്ക് വേഷം നഷ്ടമായത് തന്റെ നിര്‍ഭാഗ്യമാണെന്നും താരം പറയുന്നു.
മേക്കപ്പ് ടെസ്റ്റും കഴിഞ്ഞു
കുഞ്ഞിക്കൂനില് അഭിനയിക്കാന്‍ ഷാജോണ്‍ പോയിരുന്നു. മേക്കപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ആ വേഷം ഷാജോണിന് നഷ്ടമായത്. എന്നാല്‍ എങ്ങനെ നഷ്ടമായി എന്ന് പറയാതെ അസത്യങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
വില്ലന്‍ വേഷം
കുഞ്ഞിക്കൂനനിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമായിരുന്നു സായ്കുമാര് അവതരിപ്പിച്ച വില്ലന്‍ വേഷം. ഈ കഥാപാത്രത്തിലേക്കാണ് ഷാജോണിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ മേക്കപ്പ് വരെ കഴിഞ്ഞ ഷാജോണിനെ ദിലീപ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
ദിലീപ് അഭിനയിക്കില്ലത്രേ...
ഷാജോണ്‍ കുഞ്ഞിക്കൂനനില്‍ വില്ലനായി എത്തിയാല്‍ ദിലീപ് അഭിനയിക്കില്ലെന്ന് വാശി പിടിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് ഷാജോണ്‍ സെറ്റില്‍ നിന്നും ഇറങ്ങി പ്പോയി. ഒടുവില്‍ അമ്മയ്ക്കൊപ്പം ആശുപത്രിയിലായിരുന്ന സായ്കുമാറിനെ വിളിച്ചു വരുത്തി അഭിനയിപ്പിക്കുകയായിരുന്നു, എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.
ദിലീപിനെതിരെ ആരോപണങ്ങള്‍
ദിലീപ് അറസ്റ്റിലായതോടെ എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങളാണ് ദിലീപിനെതിരെ പ്രചരിക്കുന്നത്. ഇവയില്‍ ഏതൊക്കെയാണ് കള്ളം ഏതൊക്കെയാണ് എന്ന തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. ഇവയില്‍ പലതും കല്പിത കഥകളാണെന്ന് തെളിയിക്കുന്നതാണ് ഷാജോണിന്റെ പ്രതികരണം.
ഷാജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഷാജോണ്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ