Don't Miss!
- Sports IPL 2024: ധോണി തകര്‍ത്തടിക്കുന്നു, എന്നിട്ടും കളിക്കുന്നത് 8ാം നമ്പറില്‍! കാരണം ഫ്ളമിങ് പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ടാക്കീസുകളുടെ ചരമകുറിപ്പ് ചികയുന്ന കന്യക ടാക്കീസ്
എ പെസ്റ്റിഗ് ജേര്ണ്ണിയെന്ന ഹ്രസ്വചിത്രത്തിലൂടെ ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയ കെ. ആര് മനോജാണ് കന്യക ടാക്കീസ് എന്ന ഫീച്ചര്‍ഫിലിമിലൂടെ തിയറ്ററുകളുടെ ചരിത്ര വഴിയിലെ ദുരവസ്ഥയുടെ നേര്കാഴ്ചയുമായെത്തുന്നത്. പ്രശസ്ത
യുവകഥാകാരന്‍ പി. വി. ഷാജികുമാര്‍, ഗവേഷക രഞ്ജിനി കൃഷ്ണന്. കെ. ആര് മനോജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ
തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന്റെ കാഴ്ച സംസ്കാരത്തിന്റെ ഭൂതകാലം നൊസ്റ്റാള്‍ജിക് പരിവേഷത്തോടെ കാഴ്ചക്കാരനിലെത്തിക്കുന്ന ചിത്രത്തില്കേന്ദ്രകഥാപാത്രം ഭരത് ഗോപിയുടെ മകനും തിരക്കഥാകൃത്തും അഭിനേതാവുമായ മുരളിഗോപിയാണ്. മണിയന്‍പിള്ള രാജു, സുധീര്‍ കരമന, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഖദ, ലെന എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.
നാടകരംഗത്തെ പ്രശസ്തനായ അലന്‍സിയറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കവയിത്രി അനിത തമ്പി ഗാനങ്ങളെഴുതുന്നു. പ്രശസ്ത ഡിസൈനറായ പ്രിയരഞ്ജന് ലാലാണ് കന്യക ടാക്കീസിന്റെ ദൃശ്യരൂപകല്പന നിര്‍വ്വഹിക്കുന്നത്.
ചിത്രകാരന് മാര്‍ത്താണ്ടം രാജശേഖരന് കലാസംവിധാനവും എസ്.ബി സതീശന് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.
കേരളത്തിലെ ഗ്രാമങ്ങള്‍ തോറും ബി,സി കാറ്റഗറിയിലുള്‍പ്പെട്ട ടാക്കീസുകളും തിയറററുകളും ഏറെ കുറേ സജീവമായിരുന്നു ഒരു പത്തു വര്‍ഷം മുമ്പ് വരെ. സിനിമയുടെ കൂടിവന്ന നിര്‍മ്മാണ ചിലവ് , ടെലിവിഷന്‍ചാനലുകളുടെ സ്വാധീനം, കുടുംബപ്രേക്ഷകരുടെ തിയറ്ററുകളോടുള്ള വിമുഖത, റിയല്‍ എസ്റേറ്റ് ലോബികളുടെ കുതിച്ചുകയറ്റം ഇതെല്ലാം നാട്ടിലെ കണ്ണായ സ്ഥലത്തെ തിയറ്ററുകളുടെ നിലനില്‍പ്പിനെ നിരന്തരമായി ചോദ്യം ചെയ്തതോടെ ടാക്കീസുകള്‍ പൊളിച്ചടുക്കാന്‍ തുടങ്ങി.
കല്യാണ മണ്ഡപങ്ങളായും പള്ളികളായും ഷോപ്പിംഗ്കോംപ്ളക്സുകളായും മാറിപോയ തിയറ്ററുകള്‍ക്ക് ലാഭകരമല്ലാത്ത നിലനില്‍പ്പ്
തന്നെയായിരുന്നു പ്രശ്നം. നാലിലൊന്നായി തിയറ്ററുകള്‍ ചുരുങ്ങിയപ്പോള്‍ മള്‍ട്ടി പ്ളക്സുകള്‍ ആധുനികതലമുറയുടെ സംതൃപ്തമായ കാഴ്ചകള്‍ക്ക് വേദിയായിമാറികഴിഞ്ഞു.
ഭൂതകാലവിസ്മൃതികളെ തേടിപോകുന്ന കന്യക ടാക്കീസിന് ഓര്‍മ്മകളുടെ നനവുള്ള ഏടുകള്‍ ഏറെ പറയാനുണ്ടാകും ഒരു കാലഘട്ടത്തിന്റെ സിനിമയേയും ജീവിതത്തേയും കുറിച്ചു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു