Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
പുലിമുരുകന് നൂറ് കോടി എന്ന റെക്കോഡ് നേടാന്‍ കാരണം ടിക്കറ്റ് നിരക്ക് കൂട്ടിയതാണെന്ന് ഗണേഷ് കുമാര്‍
മലയാള സിനിമ റിലീസിങും ചിത്രീകരണവും തടഞ്ഞുവച്ച് സമരം നത്തുന്ന സംഘാടകര്‍ക്കെതിരെ നടനും എം എല്‍ എ യുമായ ഗണേഷ് കുമാര്‍. സിനിമാക്കാര് തന്നെയാണ് ഇന്ന് മലയാള സിനിമയില്‍ പ്രതിസന്ധിയുണ്ടാക്കുന്നത് എന്ന് ഗണേഷ് പറയുന്നു.
കഥ കേള്‍ക്കുന്നതിനിടെ ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നാല്‍ പോവുമെന്ന് പറഞ്ഞു, പക്ഷെ പൃഥ്വിരാജ് പോയില്ല
സിനിമാ വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. സിനിമ പ്രതിസന്ധിയില്‍ ഇന്ന് (ഡിസംബര്‍ 20) മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സിനിമ വ്യവസായത്തില്‍ ഇടപെടണമെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
പലിമുരുകന്റെ റെക്കോഡിന് കാരണം
ടിക്കറ്റ് നിരക്കുകള്‍ 350 മുതല്‍ 500 വരെ ചുമത്തുന്നത് അന്യായമാണ്. പുലിമുരുകന് 100 കോടിയെന്ന റെക്കോഡ് കളക്ഷന്‍ നേടാന്‍ കാരണം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതിസന്ധിയ്ക്ക് കാരണം
വീട്ടില്‍ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാകാര്‍ക്ക്. സിനിമ പച്ച പിടിച്ചു തുടങ്ങുമ്പോള്‍ സമരം നടത്തുക എന്നത് സ്ഥിരമായി എന്നും സിനിമാ വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ പോലെ ഇവിടെയും ഇതിന് നിയമങ്ങള്‍ കൊണ്ടു വരണം.
ഇന്ന് ചര്‍ച്ച നടക്കുന്നു
തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ന് (ഡിസംബര്‍ 20) മന്ത്രി എകെ ബാലന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പാലക്കാട് വടക്കഞ്ചേരി ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ചര്‍ച്ച പരാജയപ്പെട്ടാല്‍ കോടികളുടെ നഷ്ടം
ഡിസംബര്‍ 16 മുതലുള്ള മലയാളം റിലീസ് മുടങ്ങിയ സാഹചര്യത്തില്‍ സമരം പത്ത് ദിവസത്തിലേറെ നീണ്ടാല്‍ 30 കോടിയിലേറെ നഷ്ടമാണ് സിനിമാ വ്യവസായം നേരിടേണ്ടി വരിക. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്മാന്-സത്യന് അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ്- ജയസൂര്യാ ചിത്രം ഫുക്രി, പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്.
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക