Don't Miss!
- Sports IPL 2024: ധോണിയുഗം അവസാനിക്കില്ല, അടുത്ത സീസണിലും കളിക്കും; തലയുടെ തീരുമാനം വെളിപ്പെടുത്തി റെയ്ന
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- News ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി ജോയ് മാത്യു, മുകേഷ് തോല്‍ക്കും
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച സിനിമ; മൊയ്തീന്, മികച്ച നടന്, നടി
2015 കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ആര് എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന് തിരഞ്ഞെടുത്തു. മികച്ച സംവിധായകന് ആര് ആസ് വിമല്‍ തന്നെ. മികച്ച നടനായി പൃഥ്വിരാജിനെയും മികച്ച നടിയായി പാര്‍വതിയെയുമാണ് തിരഞ്ഞെടുത്തത്. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിലൂടെയാണ് പൃഥ്വിരാജിനെയും പാര്‍വതിയെയും അവാര്‍ഡിന് പരിഗണിച്ചത്.
ഹരികുമാര്‍ സംവിധാനം ചെയ്ത കാറ്റും മഴയും രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി. പ്രേം പ്രകാശനാണ് രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡ്. നിര്‍ണ്ണായകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രേം പ്രകാശിന് അവാര്‍ഡ് ലഭിച്ചത്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാര്‍ഡ് ലെനയ്ക്ക് ലഭിച്ചു. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിനാണ് അവാര്‍ഡ്.
ചാര്‍ലി, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങള്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം ഇന്നസെന്റിനും ചലച്ചിത്ര പ്രതിഭ പുരസ്കാരം കവിയൂര്‍ ശിവപ്രസാദ്, ബിച്ചു തിരുമല, മല്ലിക സുകുമാരന്‍ എന്നിവര്‍ക്കും ലഭിച്ചു.
ലെനിന് രാജേന്ദ്രനാണ് മികച്ച തിരക്കഥാകൃത്ത്. ഇടവപ്പാതി എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ലെനിന് രാജേന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച സംവിധായകനായി എം ജയചന്ദ്രനെ തിരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലൂടെയായാണ് അവാര്‍ഡ്. മികച്ച ഗായിക കെഎസ് ചിത്ര.
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ