Don't Miss!
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
കുളപ്പുള്ളി ലീല 'കുളു'വായതെങ്ങനെ?
ലീലയുടെ സ്ഥലപ്പേര് പലരും പലരീതിയില്‍ ഉച്ചരിക്കുന്നതാണ് നടിയെ കുഴപ്പിക്കുന്നത്. കൊളപ്പുള്ളിയെന്നും കുലപ്പുള്ളിയെന്നും ചിലര്‍ വിളിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു പടി കൂടി കടന്ന് കൊലപ്പുള്ളി ലീലയാക്കുന്നു.
ഷൊര്‍ണൂരിനും ഒറ്റപ്പാലത്തിനും ഇടയ്ക്കുള്ള തന്റെ സ്ഥലത്തെ ആളുകള്‍ ഈ വിധം ഉച്ചരിച്ച് വൃത്തികേടാക്കുന്നതില്‍ ലീലയ്ക്ക ചില്ലറ പരിഭവമൊന്നുമല്ല ഉള്ളത്. അടുത്തിടെ വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടിമന്നന് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചും ലീലയ്ക്ക് തന്റെ പേരിന്റെ പല രീതിയിലുള്ള ഉച്ചാരണങ്ങള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു.
സംവിധായകനും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും ക്യാമറാമാനും വിളിക്കുന്നത് പല പേരുകളാണ്. എന്നാല്‍ എല്ലായിടത്തും ഓടിയെത്തേണ്ടത് ലീല തന്നെ. ഒടുവില്‍ ക്യാമറാമാന് സഞ്ജീവ് ശങ്കര്‍ ഒരു തീരുമാനമെടുത്തു. ലീലയ്ക്ക് ഒരു ചുരുക്കപ്പേര് കണ്ടെത്തുക തന്നെ. വൈകാതെ തന്നെ നടിയ്ക്ക് ഒരു ഓമനപ്പേര് ലഭിക്കുകയും ചെയ്തു.
അങ്ങനെ സഞ്ജീവ് നടിയെ 'കുളു'വെന്ന് നാമകരണം ചെയ്തു. ക്യാമറാമാനെ പിന്തുടര്ന്ന് സെറ്റിലെല്ലാവരും നടിയെ കുളുവെന്ന് വിളിയ്ക്കാന്‍ തുടങ്ങി. ഇനി കുളപ്പുള്ളി ലീല സിനിമാലോകത്ത് കുളു-ലീലയെന്ന് അറിയപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം. പേരു വരുത്തി വയ്ക്കുന്ന ഓരോ പൊല്ലാപ്പുകളേ.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ