Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കൊട്ടിഘോഷിച്ച ഹെലിക്യാം വെള്ളത്തിലായി
മലയാള സിനിമക്കാര്‍ കൊട്ടിഘോഷിച്ച് ഇറക്കുമതി ചെയ്ത ഹെലിക്യാം കടലില്‍ വീണു. രേവതി എസ് വര്‍മ സംവിധാനം ചെയ്യുന്ന മാഡ് ഡാഡിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.
മേഘ്ന രാജ് നായികയാവുന്ന ചിത്രത്തിന് ബീച്ചിനരികെയുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ക്യാമറ കടലില്‍ പോയത്. ഒരു ഗാനരംഗത്തിന്റ അവസാനഭാഗങ്ങളാണ് ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നത്.
കടലിന് മുകളില്‍ പറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹെലിക്യാം വീഴുകയായിരുന്നുവെന്ന് മേഘ്ന പറയുന്നു. സാങ്കേതിക തകരാറുകള്‍ കാരണം വെള്ളത്തില്‍ വീണ ക്യാമറ ഉടന്‍ കരക്കെത്തിച്ചെങ്കിലും ചിത്രീകരിച്ച രംഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. അന്നേ ദിവസം രാവിലെ മുതല്‍ ഒരുപാട് നല്ല രംഗങ്ങള്‍ ഞങ്ങള്‍ ഹെലിക്യാമിലൂടെ ചിത്രീകരിച്ചിരുന്നു.
ലക്ഷക്കണക്കിന് രൂപ വരുന്ന ഉപകരണത്തിന് സാരമായ കേടുപാടുകള്‍ പറ്റിയുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ഭാഗ്യത്തിന് ക്യമാറയിലെ മെമ്മറി കാര്‍ഡിന് തകരാറൊന്നും സംഭവിച്ചിരുന്നില്ല. അതിലെ ദൃശ്യങ്ങളും വീണ്ടെടുക്കാന്‍ കഴിഞ്ഞു-മേഘ്ന പറയുന്നു.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ടിവാന്‍ഡ്രം ലോഡ്ജിന്റെ ഷൂട്ടിങിനാണ് ദിവസേന ഒരു ലക്ഷം രൂപയോളം വാടക വരുന്ന ഹെലിക്യാം ആദ്യമായി ഉപയോഗിച്ചത്്. ഹെലിക്യാം ഉപയോഗിക്കുന്ന രണ്ടാമത്തെ ചിത്രം മാഡ് ഡാഡാണ്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്