Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Sports IPL 2024: 2 ഓവറില്‍ 11ന് 1, പിന്നെ ദീപക്കിന് ഓവറില്ല! കാരണം ധോണി? മത്സരത്തിനിടെ ദേഷ്യപ്പെട്ടു
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വികെ പ്രകാശിന്റെ സെറ്റില്‍ നിത്യ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ലൈംഗിക പീഡനം, മറച്ചുവയ്ക്കാന്‍
കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷം, സിനിമാ ലോകത്തെ പീഡന കഥകള്‍ ഇപ്പോള്‍ സ്വകാര്യമല്ല. നായികമാര്‍ ധൈര്യത്തോടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഞെട്ടിത്തരിയ്ക്കുകയാണ് മലയാളി സിനിമ പ്രേമികള്‍.
ഇന്നസെന്റിന് പോഞ്ഞിക്കരയെ ഇഷ്ടമല്ലായിരുന്നു, കണ്ണാടിയില്‍ നോക്കി പറഞ്ഞു ഒരു കൂതറ ലുക്ക്
ഇപ്പോഴിതാ നിത്യ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിയ്ക്കുന്നു. സംഭവത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി എറണാകുളം ഐജി ഓഫീസില്‍ പരാതി നല്കി. ഒക്ടോബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഭിനയം മടുത്തു, ധനുഷിന്റെ ഗ്ലാമര്‍ നായിക അഞ്ച് വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടു നില്ക്കാന് കാരണം
വികെ പ്രകാശിന്റെ സിനിമ
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ബഹുഭാഷ ചിത്രത്തില്‍ ജോലി ചെയ്യവെയാണ് തനിക്കു ദുരനുഭവമുണ്ടായതെന്നാണ് ജൂലി വെളിപ്പെടുത്തുന്നു.
താമസിക്കുന്ന വില്ലയില്‍
സലിം വില്ലയിലാണ് അന്നു താന്‍ താമസിച്ചിരുന്നത്. ഷൂട്ടിങ് സെറ്റില്‍ നിന്നു താമസസ്ഥലത്ത് എത്തിയപ്പോള്‍ മുറി തുറന്നു കിടക്കുകയായിരുന്നു. വീട്ടിലെ വിലപിടിപ്പുള്ള മേക്കപ്പ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായും ജൂലി പരാതിപ്പെട്ടു.
പീഡിപ്പിക്കാന്‍ ശ്രമിച്ചു
സംഭവത്തെക്കുറിച്ച് വില്ലയുടെ ഉടമസ്ഥരെ അറിയിച്ചെങ്കിലും ഇതു തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്നാണ് വില്ലയുടെ ഉടമയും മറ്റു ചിലരും തന്നെ മുറിയിലെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ജൂലി പരാതിയില്‍ കുറിച്ചു.
എങ്ങിനെ രക്ഷപ്പെട്ടു
താന്‍ ബഹളം വച്ചതോടെ ആളുകള്‍ കൂടുകയും തുടര്‍ന്ന് അവര്‍ പിന്തിരിയുകയുമായിരുന്നുവെന്ന് ജൂലി പരാതിപ്പെട്ടു. അസഭ്യം പറഞ്ഞ് അവര്‍ അവിടെ നിന്നു പോവുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്ക്കറിയാം
പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര് കക്ഷിയാക്കിയാണ് ജൂലി പോലീസില്‍ പരാതി നല്‍കിയത്. തനിക്കെതിരായ ഗൂഡാലോചനയില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായും ജൂലി ആരോപിക്കുന്നു.
മുന്‍പും ഈ വില്ലയില്‍
സലിം വില്ലയില്‍ നേരത്തേയും ഇതുപോലെയുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നു ജൂലി പറയുന്നു. നിസ്സഹായരായ പെണ്‍കുട്ടികള്‍ പക്ഷെ ഇതിനെക്കുറിച്ച് പരാതി നല്കാന് തയ്യാറായില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മുറിയില്‍ പൂട്ടിയിട്ടു
തനിക്കെതിരേ നടന്ന പീഡനശ്രമത്തെക്കുറിച്ച് ആരോ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് ഇവിടെയെത്തുകയും ചെയ്തു. എന്നാല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്ന പേരില്‍ തന്നെ പൂട്ടിയിട്ടുവെന്നും പോലീസിനെ തിരിച്ച് അയക്കുകയായിരുന്നുവെന്നും ജൂലി പരാതിയില്‍ ചൂണ്ടിക്കാട്ടി.
വികെ പ്രകാശ് പറയുന്നത്
ജൂലിയുടെ ആരോപണങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞു. ഹോട്ടലില്‍ വച്ചു അമിതമായി മദ്യപിച്ച് ജൂലി ബഹളം വച്ചതായും തുടര്‍ന്നു ഇവരെ സെറ്റില്‍ നിന്നും പറഞ്ഞു വിടുകയായിരുന്നുവെന്നുമാണ് സംവിധായകന് വി കെ പ്രകാശ് വ്യക്തമാക്കി.