Don't Miss!
- Sports IPL 2024: മുംബൈയെ തീര്‍ത്തതെങ്ങനെ? ഇത്രയും സിംപിള്‍! ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ക്ലാസെനും അഭിഷേകും
- Technology ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
മമ്മുക്കയാണ് ആദ്യം അഭിനന്ദിച്ചത്, മമ്മൂട്ടിയുടെ കരുതലിനെക്കുറിച്ച് വാചാലനായി സംവിധായകന്‍, കാണൂ!
ഒട്ടനവധി നവാഗതരെ സിനിമയിലേക്ക് പരിചയപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് പലരും വാചാലരാവാറുണ്ട്. മുന്‍നിര സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ പുതുമുഖ സംവിധായകരെയും അണിയറപ്രവര്‍ത്തകരെയും താരം പരിഗണിക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം സിനിമയില്‍ തുടക്കം കുറിച്ചതിനെക്കുറിച്ച് പലരും വാചാലരാവാറുണ്ട്.
കുട്ടിക്കാലം മുതല്‍ സിനിമാസ്വപ്നവുമായി നടന്നിരുന്ന തന്നെ സിനിമയിലെത്തിയപ്പോള്‍ ഏറെ പിന്തുണച്ചത് മമ്മൂട്ടിയായിരുന്നുവെന്ന് എംഎ നിഷാദ് പറയുന്നു. ജയപ്രദ, രേവതി, തലൈവാസല്‍ വിജയ് തുടങ്ങിയവര്‍ അഭിനയിച്ച കിണര്‍ എന്ന സിനിമയിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ മമ്മൂട്ടിയായിരുന്നു തന്നെ ആദ്യം വിളിച്ചതെന്നും അദ്ദേഹം പറയുന്നു. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കൂ.
10 നിര്‍മ്മാതാക്കളും 5 സംവിധായകരും കൈയ്യൊഴിഞ്ഞ കുഞ്ഞച്ചന്‍, മമ്മൂട്ടിയുടെ ജാതകം തന്നെ തിരുത്തി!
മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിന് അടുത്തേക്ക്, ഒടിയനെക്കാണാനെത്തിയ നിക് ഉട്ട്, ചിത്രങ്ങള്‍ വൈറല്‍!
മമ്മൂട്ടിയെക്കുറിച്ച് എഴുതിയാല്‍
I dont know how to write.... and if its all about the living legend Mammookka...
എഴുതുന്നത് മമ്മൂക്കയേ പറ്റി ആണെങ്കിൽ,ഒരു പുറം കൊണ്ട് എഴുതി തീരില്ല,പ്രത്യേകിച്ച് ഞാൻ എഴുതുമ്പോൾ...പറയാൻ ഒരുപാട്,എഴുതാൻ ഒത്തിരി...വാക്കുകൾ കൊണ്ട് മുഖപുസ്തകത്തിൽ കുറിച്ചിടുന്നതല്ല,ഈ മനുഷ്യനുമായുളള എന്റ്റെ ആത്മ ബന്ധം. ആദ്യം കാണുന്ന സിനിമ I V ശശിയേട്ടന്റ്റെ ''തൃഷ്ണ''..ആദ്യമായി മമ്മൂക്കയെ കാണുന്നത്,നാലാം ക്ളാസ്സിൽ പഠി ക്കുമ്പോൾ,P.G.വിശ്വംഭരൻ സംവിധാനം ചെയ്ത''ഇടിയും മിന്നലും''എന്ന സിനിമയുടെ ലൊക്കേഷനിൽ,അന്ന് നായകൻ രതീഷും.
ആദ്യമായി കണ്ടത്
കൈയ്യിൽ എരിയുന്ന സിഗററ്റുമായി നിൽക്കുന്ന മമ്മൂക്കയുടെ രൂപം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ ....സിനിമ എനിക്കന്നും,ഇന്നും ആവേശമാണ്...K.G.ജോർജ്ജ് സാറിന്റ്റെ,യവനികയിലൂടെ മമ്മൂക്ക മലയാളത്തിലെ പകരം വെക്കാനില്ലാത്ത,സാന്നിധ്യമായി...മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നായകനേക്കാൾ ശ്രദ്ധ നേടിയ വില്ലൻ മോഹൻലാൽ..യുവാക്കളുടെ ഹരമായ കാലഘട്ടം,അഭിനയത്തിന്റ്റെ പുതിയ വ്യാകരണങ്ങൾ മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ,അവതരിപ്പിച്ച,ഈ രണ്ട് മഹാപ്രതിഭകൾ, ചലച്ചിത്രാസ്വാദനത്തിന്റ്റെ നവ്യാനുഭവം മലയാളീ പ്രേക്ഷകർക്ക് സമ്മാനിച്ചു..മരം ചുറ്റി പ്രേമരംഗങ്ങളിൽ നിന്നും,അതിശയോക്തി കലർന്ന അമിതാഭിനയത്തിൽ നിന്നും,സ്വാഭാവിക,അഭിനയത്തിന്റ്റെ നവതരംഗങ്ങൾ,ഇവർ മലയാള സിനിമയിൽ കാഴ്ച്ചവെച്ചു..പ്രതിഭാധനരായ,സംവിധായകരും,കലയേ സ്നേഹിക്കുന്ന നിർമ്മാതാക്കളും,ഈ കാലഘട്ടത്തിൽ,ഇവർ രണ്ടുപേർക്കും പിന്തുണയായി ഉണ്ടായിരുന്നത് കൊണ്ട്,എണ്പതുകളും,തൊന്നൂറുകളുടെ ആദ്യവും,മലയാള സിനിമയുടെ സുവർണ്ണകാലമായി കാലം അടയാളപ്പെടുത്തിയത്.
മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ഇഷ്ടം
മോഹൻലാൽ എന്ന നടനോടുളള ആരാധന മനസ്സിൽ കൊണ്ട് നടക്കുമ്പോൾ തന്നെ,കൗമാര പ്രായത്തിൽ എന്നെ ഞാനാക്കിയ ആലപ്പുഴ പട്ടണത്തിൽ വെച്ച് ഒരു ''പ്രത്യേക''സാഹചര്യത്തിൽ,മമ്മൂട്ടിയെന്ന നടന്റ്റെ ആരാധകനായി മാറുകയായിരുന്നു..''നിറക്കൂട്ട്'',യാത്ര,അടിയൊഴുക്കുകൾ,കാണാമറയത്ത്,ആൾക്കൂട്ടത്തിൽ തനിയേ,അക്ഷരങ്ങൾ,ആവനാഴി,വാർത്ത...അങ്ങനെ മമ്മൂട്ടി ജീവിച്ച അനേകം കഥാപാത്രങ്ങൾ...K.G.ജോർജ്ജ്,I.V.ശശി,പത്മരാജൻ,ഹരിഹരൻ,ജോഷി,ഭരതൻ...എം.ടി യേ പോലെയുളള അനുഗൃഹീത കഥാകൃത്തുകൾ..മമ്മൂട്ടിയെന്ന നടനെ,സ്ഫുടം ചെയ്തെടുത്തിരുന്ന കാലം.
സിനിമയിലെ അരങ്ങേറ്റം
എഞ്ചിനീയറിങ് കോളജിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിലും,മനസ്സ് മുഴുവൻ സിനിമയായിരുന്നു..ഒരു സംവിധായകനാകണം..അതായിരുന്നു ലക്ഷ്യം..നാലാം വയസ്സിൽ പ്രേംനസീറിന്റ്റെ യാഗ്വാശം എന്ന സിനിമ പുനലൂർ ലക്ഷ്ക്മിയിൽ കണ്ട നാൾ മുതൽ മനസ്സിൽ കുടിയേറിയ ആഗ്രഹം. എന്‍റെ അമ്മാവൻ,അൻസാരി..അദ്ദേഹമാണ് ഒരു സിനിമയിൽ സംവിധായകൻ ആരാണെന്ന് പഠിപ്പിച്ച് തന്നത്.. ആരുടെയും കൂടെ സംവിധാനം പഠിക്കാൻ നിന്നില്ല..സംവിധാനം പഠിക്കാൻ നിർമ്മാതാവാൻ തീരുമാനിച്ചു.
മമ്മൂട്ടിയെ നായകനാക്കി ആദ്യ സിനിമ
ആദ്യ സിനിമ മമ്മൂക്കയെ വെച്ച് തന്നെ വേണം എന്ന് നിർബന്ധമുണ്ടായിരുന്നു..
മമ്മൂക്കയേ കാണാൻ എറണാകുളം അബാദ് പ്ളാസ ഹോട്ടലിൽ ചെന്നപ്പോൾ,കൗതുകത്തോടെ എന്നോട് ചോദിച്ചു-നിന്റ്റെ സംവിധായകൻ ആരാ?
സത്യൻ അന്തിക്കാട് ഞാൻ മറുപടി പറഞ്ഞു ..
തൊട്ടടുത്ത് നിന്ന S.Nസ്വാമിയെ നോക്കി മമ്മൂക്ക പറഞ്ഞു ചെക്കൻ സീരിയസ്സാണ് കേട്ടോ സ്വാമീ..ഒരാൾ മാത്രം''എന്ന സിനിമ പിറവിയെടുക്കുന്നത് അങ്ങനെയാണ് ...സിനിമയിൽ എന്നെ കൈ പിടിച്ചുയർത്തിയത് മമ്മൂക്കയാണ്...എന്നെ മാത്രമല്ല പലരേയും...നിർമ്മാതാവായി കടന്ന് വന്ന് ,സംവിധായകനായീ,നടനായി,എല്ലാത്തിനും തുടക്കമിട്ടത് മമ്മൂക്കയാണ്
ആദ്യം വിളിച്ചത്
''കിണർ'' എന്ന ചിത്രത്തിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന സർക്കാറിന്റ്റെ പുരസ്കാരം,എന്നെ തേടിയെത്തുമ്പോൾ,ആദ്യം അഭിനന്ദിച്ചത്,മമ്മൂക്കയാണ് ...ഇന്നിപ്പോൾ മമ്മൂക്കയുടെ വീട്ടിൽ സുഹൃത്ത് സോഹൻ സീനുലാലിനൊപ്പം ഞാൻ ചെല്ലുമ്പോൾ,എന്നോടുളള സ്നേഹവും,കരുതലും,ഞാൻ കണ്ടു..ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മമ്മൂട്ടി എന്ന നല്ല മനുഷ്യനിൽ....
ഞാൻ സംവിധാനം ചെയ്തതും,നിർമ്മിച്ചതുമായ ചിത്രങ്ങളിൽ,കണക്കെടുത്താൽ,മധു സാർ മുതൽ,ആസിഫ് അലി വരെ ഏകദേശം 153.താരങ്ങൾ അഭിനയിച്ചു...
അഭിനന്ദനം,അറിയിച്ചവരിൽ,ജയസൂര്യയും,കുന്ചാക്കോബോബൻ ,അവരെയൊന്നും,വിസ്മരിച്ചിട്ടില്ല...എന്റ്റെ നിർമ്മാതാക്കൾ,സുഹൃത്തുക്കൾ,സഹപ്രവർത്തകർ,വിമർശകർ,ഞാൻ സംവിധായകൻ ആകാൻ എന്നെ സഹായിച്ച,അന്തരിച്ച സംഗീത സംവിധായകൻ M.G.രാധാകൃഷ്ണൻ ചേട്ടനുൾപ്പടെയുളളവരെ നന്ദിയോടെ സ്മരിച്ച് കൊണ്ട് ....നിർത്തുന്നു.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
ഇവർക്കെങ്ങനെ പ്രേക്ഷകരോട് ബന്ധമുണ്ടാക്കാനാകും?; അപകടം മനസിലാക്കി ബിഗ് ബോസ്; നേരിട്ടറിയിച്ചു