Don't Miss!
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വാളയാര്‍ പരമശിവമാകാന്‍ മമ്മൂട്ടി അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങി, പക്ഷേ അഭിനയിച്ചത് ദിലീപ്!!
2004-ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു റണ്‍വേ. ദിലീപ്, കാവ്യാ മാധവന്, മുരളി, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു.
ജോഷിയുടെ വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!
എന്നാല്‍ റണ്‍വേ എന്ന ചിത്രത്തിന്റെ വിജയം ആസ്വദിക്കേണ്ടിയിരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ചിത്രത്തിന് മമ്മൂട്ടി അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിച്ചതായും പറയുന്നു. പിന്നീട് എങ്ങനെ ചിത്രത്തിലേക്ക് ദിലീപ് എത്തി. തുടര്‍ന്ന് വായിക്കൂ,,
മമ്മൂട്ടിയെ നായകനാക്കി
തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലൂടെയാണ് ബാലു കിരിയത്ത് സ്വതന്ത്ര സംവിധായകനാകുന്നത്. വിസ, തത്തമ്മേ പൂച്ച പൂച്ച, എങ്ങനെയുണ്ട് ആശാനെ തുടങ്ങിയ ചിത്രങ്ങളെല്ലാം ബാലു കിരിയത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയതാണ്. സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ളവയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ബാലു വീണ്ടുമൊരു ചിത്രം
മമ്മൂട്ടിയെ നായകനാക്കി ബാലു വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയായിരുന്നു. അതിനിടെയാണ് ബാലുവിന്റെ സഹോദരന് ഗോപുര ഡിസ്ട്രിബ്യൂഷന്‍ കമ്പിനി തുടങ്ങുന്നത്.
വാളയാര്‍ പരമശിവത്തിന്റെ തിരക്കഥ ഒരുക്കിയത്
തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയ്കൃഷ്ണയും വാളയാര്‍ പരമശിവത്തിന്റെ തിരക്കഥ ഒരുക്കിയത്.
തിരക്കഥയുമായി മമ്മൂട്ടിയെ ചെന്ന് കണ്ടു
സിബിയും ഉദയ് കൃഷ്ണയും ചേര്‍ന്ന് വാളയാര്‍ പരമശിവത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ ചെന്ന് കണ്ടുവത്രേ. തിരക്കഥ വായിച്ച മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
ഗോപുര ഡിസട്രിബ്യൂഷനില് വിശ്വാസം തോന്നി
ഗോപുര ഡിസ്ട്രിബ്യൂഷനില് വിശ്വാസം തോന്നിയ മമ്മൂട്ടി ചിത്രത്തില്‍ അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിക്കുകയും ചെയ്തു.
മമ്മൂട്ടി അഡ്വാന്‍സ് തിരികെ നല്കി
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സമയത്താണ് ഗോപുര ഡിസ്ട്രിബ്യൂഷന്‍ ഒരുക്കിയ കാറ്റത്തെ പെണ്‍പൂവ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വന്‍ പരാജയമാണ് നേരിട്ടത്. ഇതറിഞ്ഞ മമ്മൂട്ടി സംവിധായകന് ബാലു കിരിയത്തിനെ വിളിച്ച് അഡ്വാന്‍സ് തിരികെ നല്കി.
റണ്‍വേ ഒരുക്കുന്നത്
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിയും ഉദയ് കൃഷ്ണയും ചേര്‍ന്ന് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റണ്‍വേ ഒരുക്കുന്നത്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.
വാളയാര്‍ പരമശിവന് എന്ന പേരില്‍
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വാളയാര്‍ പരമശിവന് എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നതെന്നാണ് .
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'