Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ചരിത്രസിനിമകള്‍ക്ക് ലാലിനെ വേണ്ട മമ്മൂട്ടിയെ മതി?
ചരിത്ര കഥകള്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ മിക്കപ്പോഴും നായകനാകുന്നത് മമ്മൂട്ടിയായിരിയ്ക്കും. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളില്‍ മോഹന്‍ലാലിനെക്കാളേറെ ഇത്തരം അവസരങ്ങള്‍ മമ്മൂട്ടിയെ തേടി വരുന്നത് എന്ത് കൊണ്ടാകാം. ഒരു പക്ഷേ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ അനുയോജ്യന്‍ മമ്മൂട്ടി തന്നെയായിരിയ്ക്കാം
എന്തെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും സംവിധായകര്‍ മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്നത്. ചോദ്യങ്ങള്‍ അനവധിയാണ്. തത്ക്കാലം ഇത്തരം സംശയങ്ങള്‍ക്ക് വിട നല്‍കാം. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ ഒട്ടേറെ ചരിത്ര സിനിമകള്‍ ഉണ്ട്. അത്തരം ചില ചിത്രങ്ങളിലേക്ക്
ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?
ഒട്ടേറെ ചരിത്ര സിനിമകളില്‍ നായകനായും പ്രതിനായകനായും സഹനടനായുമൊക്കെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ചരിത്ര സിനിമകളില്‍ മോഹന്‍ ലാലിന് ലഭിയ്ക്കുന്നതിനെക്കാള്‍ സ്വീകാര്യത മമ്മൂട്ടിയ്ക്ക് ലഭിയ്ക്കുന്നില്ലേ. മലയാളത്തിലിറങ്ങിയ ചരിത്ര സിനിമകളിലാണ് മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയ്ക്ക് മുന്‍തൂക്കം ലഭിയ്ക്കുന്നത്.
ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഐവി ശശി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു 1921. ടി ദാമോദരന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. ഉര്‍വശി, മധു, സുരേഷ് ഗോപി, മുകേഷ്, പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു. 1988 ലാണ് ചിത്രം പുറത്തിറങ്ങിയത്.
ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?
വടക്കന്‍ പാട്ടിലെ പ്രശസ്തമായ കഥയ്ക്ക് ദൃശ്യഭാഷ ചമയ്ക്കുകയായിരുന്നു ഒരു വടക്കന്‍ വീരഗാഥയിലൂടെ ഹരിഹരന്. ചലച്ചിത്രത്തിലൂടെ വടക്കന്‍ പാട്ടിന് വേറിട്ട ഭാഷ്യം ചമയ്ക്കുകയായിരുന്നു എംടി വാസുദേവന്‍ നായര്‍. കേന്ദ്ര കഥാപാത്രമായ ചന്തുവിനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. 1989 ലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ബാലന് കെ നായര്‍, മാധവി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മനോഹരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം
ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?
കേരളത്തിന്റെ ചരിത്രത്തില്‍ നിന്ന് ഒരിയ്ക്കലും അടര്‍ത്തിമാറ്റാനാകാത്ത ഒരു ഏടാണ് പഴശ്ശിരാജ. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ കഥയും വെള്ളിത്തിരയില്‍ എത്തി. എംടി-ഹരിഹരന് കൂട്ടികെട്ടില്‍ പിറന്ന ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ പഴശ്ശിയെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു.2009 ലാണ് ചിത്രം പുറത്തിറങ്ങിയത്. 27 കോടി രൂപ ചെലവിട്ട് ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.
ചരിത്ര സിനിമകള്‍ക്ക് അനുയോജ്യന്‍ മമ്മൂട്ടി?
ശ്രീനാരായണ ഗുരുവിന്റെ കഥ പറഞ്ഞ യുഗപുരുഷന് എന്ന കഥാപാത്രത്തിലും മമ്മൂട്ടി അഭിനയിച്ചു. 2010 ല്‍ പുറത്തിറങ്ങിയ ചിത്രം ആര് സുകുമാരാനാണ് സംവിധാനം ചെയ്തത്.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ