Don't Miss!
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മുസ്താങ്ങിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ഒരു ഗിനിപ്പന്നിയെ പോലെ എന്റെ ശരീരം പരീക്ഷണവസ്തുവാക്കി എന്ന് മംമ്ത മോഹന്‍ദാസ്
ഒരു നടി എന്നതിനപ്പുറമുള്ള പ്രചോദനമാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തെ വളരെ ധൈര്യത്തോടെ നേരിടുന്ന മംമ്തയുടെ കാഴ്ചപ്പാടുകള്‍ എന്നും വ്യക്തതയുള്ളതാണ്. അര്‍ബുദത്തെ ധൈര്യത്തോടെ നേരിട്ട നടി എന്നല്ല, പെണ്ണ് എന്ന് തന്നെ പറയാം.
ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്ന ഭര്ത്താക്കന്മാര് പട്ടികളെ എടുത്ത് വളര്‍ത്തുക; മംമ്ത മോഹന്‍ദാസ്
അര്‍ബുദം ശരീരത്തെ തളര്‍ത്തുമ്പോള്‍, തന്റെ വേദന മറ്റാരെയും വേദനിപ്പിക്കരുത് എന്നുള്ളത് കൊണ്ട് ലോസ്ആഞ്ചലീസില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മംമ്ത. ആ ദിവസങ്ങളെ കുറിച്ച് ക്ലബ്ബ് എഫ്എം ദുബായിയ്ക്ക് നല്കിയ അഭിമുഖത്തില്‍ മംമ്ത സംസാരിച്ചു.
ഈ നിമിഷമാണ് ജീവിതം
ജീവിതം എന്താണെന്ന് ചോദിച്ചാല്‍, നമ്മള് കടന്ന് പോകുന്ന ഈ നിമിഷമാണ് ജീവിതം എന്ന് മംമ്ത പറയുന്നു. അതില്‍ സന്തോഷം മാത്രമല്ല, ദുഖവും ഉണ്ടാവും. അത് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ കാന്‍സറിനെ ഭയന്നിട്ടില്ല. ജീവിതത്തില്‍ എനിക്ക് എന്റേതായ ആദര്ശങ്ങളുണ്ട്. അത് പണയം വയ്ക്കാതെയാണ് ഇത്രയും കാലം ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.
ലോസ്ആഞ്ചലീസിലെ ജീവിതവും പാഠവും
ലോസ്ആഞ്ചലീസിലെ ജീവിതമാണ് എന്റെ കാഴ്ചപ്പാടുകളെ മാറ്റിയത്. ഒറ്റയ്ക്കായിരുന്നു അവിടെ താമസം. ശരീരികമായി ഏറെ ക്ഷീണിതയായിരുന്നു ഞാന്‍. എഴുന്നേറ്റ് ഒരു പത്ത് മിനിട്ട് പോലും നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലും ഈ ചിന്തകളാണ് എനിക്ക് ധൈര്യം നല്‍കിയത്. എന്റെ മനോബലം സ്വയം അളക്കാനായിരുന്നു അത്.
ഞാനൊരു പരീക്ഷണ വസ്തുവായി
സത്യത്തില്‍ ലോസ്ആഞ്ചലീസിലെ മെഡിക്കല്‍ എക്സ്പിരിമെന്റിന്റെ ഭാഗമായി ഞാന്‍ നിന്നു കൊടുക്കുകയായിരുന്നു. മരുന്നിന്റെ ഗവേഷണത്തിനായി എന്റെ ശരീരം ഒരു പരീക്ഷണ വസ്തുവായി വിട്ടുകൊടുത്തു. അവിടത്തെ ക്ലിനിക്കല്‍ ട്രയലിന്റെ വിഷയമായിരുന്നു ഞാന്‍. ഒരു ഗിനിപ്പന്നിയെ പോലെയാണെന്ന് പറയാം.
ഞാന്‍ മാത്രമായിരുന്നില്ല
എന്നെ പോലെ 22 പേരുണ്ടായിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഞാന്‍. അമേരിക്കന്‍ സ്വദേശിയല്ലാത്ത ഒരേ ഒരു വ്യക്തിയും- മംമ്ത പറഞ്ഞു.
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!