Don't Miss!
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ആ വാര്‍ത്ത തെറ്റ്; ചികിത്സാ വേളയില്‍ മമ്മൂട്ടി വിളിച്ചിട്ടില്ലെന്ന് മംമ്ത
കൊച്ചി: കാന്‍സറിന്റെ ചികിത്സാവേളയില്‍ സിനിമാ മേഖലയില്‍ നിന്നും വിളിച്ച് സുഖവിവരം അന്വേഷിച്ചത് മമ്മൂട്ടി മാത്രമാണെന്ന വാര്‍ത്ത നടി മംമ്ത മോഹന്‍ദാസ് നിഷേധിച്ചു. ഓസ്ട്രേലിയയിലെ എസ്ബിഎസ് മലയാളം റേഡിയോക്കായി ദീജു ശിവദാസ് നടത്തിയ അഭിമുഖത്തിലായിരുന്നു മംമ്ത വാര്‍ത്ത നിഷേധിച്ചത്.
ഇത്തരമൊരു വാര്‍ത്ത വന്നത് എവിടെനിന്നാണെന്ന് അറിയില്ലെന്ന് മംമ്ത പറഞ്ഞു. താന്‍ അങ്ങിനെ ഒരിടത്തും പറഞ്ഞിട്ടില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകര്‍ മെനഞ്ഞ കഥയായിരിക്കാം അത്. മമ്മൂക്ക വിളിച്ചത് ഒരുവര്‍ഷം മുന്‍പാണ്. വളരെ നാള് കഴിഞ്ഞാലും പറഞ്ഞുനിര്‍ത്തിയിടത്തുനിന്നും സംസാരം പുനരാരംഭിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് താന്‍ പറഞ്ഞിരുന്നത്.
സിനമാ മേഖലയില്‍ നിന്നും അപൂര്‍വം ആളുകള്‍ വിളിക്കാറുണ്ട്. ദിലീപ്, ഇന്ദ്രജിത്ത്, കെപിഎസി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള തുടങ്ങിയവരൊക്കെ വിളിക്കാറുണ്ട്. ദിലീപുമായി അടുത്ത സൗഹൃദമാണ്. നാട്യവും കാപട്യവും ഒന്നും ഇല്ലാത്ത സൗഹൃദമാണ് അത്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനുമൊക്കെ പറ്റുന്ന തരത്തിലുള്ള ബന്ധമാണ് ദിലീപിനൊപ്പം ഉള്ളതെന്നും മംമ്ത പറയുന്നു.
ദുരിതകാലത്ത് ഒപ്പം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരൊക്കെ തന്നെ കൈവെടിഞ്ഞു. അക്കൂട്ടത്തില്‍ സിനിമയിലും പുറത്തും ഉള്ളവര്‍ ഉണ്ടായിരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ് അമേരിക്കയിലേക്ക് പോകുമ്പോള്‍ പോലും വീട്ടുകാരെ കൂടെകൊണ്ടുപാകാതിരുന്നതെന്നും മംമ്ത പറഞ്ഞു.