Don't Miss!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
മണിരത്നത്തിന് എങ്ങനെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു?
കുറച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു ഹാര്‍ട്ട് അറ്റാക്ക് വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. പ്രശസ്ത സംവിധായകന് മണിരത്നത്തെ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കൂടുതല്‍ വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ പുറത്തുവിടുന്നില്ലെന്നുമായിരുന്നു വാര്‍ത്തകള്‍.
സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അദ്ദേഹത്തിന്റെ മാനേജരെ വിളിച്ചപ്പോഴാണ് അതുവരെ ഉണ്ടായിരുന്ന ആദി മാറിയത്. മണിരത്നം സാറിന് ഒരു കുഴപ്പവുമില്ല. റൊട്ടെയിന് ഹെല്‍ത്ത് ചെക്കപ്പിന് വേണ്ടി മാത്രമാണ് ആശുപത്രിയില്‍ പോയത്, അതെങ്ങനെ ഹാര്‍ട്ട് അറ്റാക്കായി മാറി എന്നറിയില്ലെന്നായിരുന്നു മനേജരുടെ പ്രതികരണം.
ചെറുതായൊരു നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു എന്നത് സത്യമാണ്. അത് ഹാര്‍ട്ട് അറ്റാക്ക് എന്ന വലിയ പരമ്പരയായി മാറ്റുകയായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. വാര്‍ത്തയുടെ സത്യാവസ്ഥ അറിയിച്ച് ഭാര്യയും നടിയുമായ സുഹാസിനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ലേറ്റസ്റ്റ് ഫോട്ടോയാണ് മുകളില്‍ കാണുന്നത്.
പിന്നെ എന്തിന് ദില്ലിയില്‍ പോയി ചെക്കപ്പ് നടത്തി എന്നതാണ് അടുത്ത ചോദ്യം. കാശ്മീരില്‍ ഒരു ചടങ്ങിന് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ആ ചടങ്ങ് കഴിഞ്ഞ് മടങ്ങിവരുന്ന വരവില്‍ ദില്ലി അപ്പോളോ ഹോസ്പിറ്റലില്‍ കയറി ചെക്കപ്പ് നടത്തി എന്നു മാത്രം. മണിരത്നം ആശുപത്രിയില്‍ കയറി മണിക്കൂറുകള്‍ക്കകമാണ് ഹാര്‍ട്ട് അറ്റാക്ക് വാര്‍ത്ത പ്രചരിച്ചത്.
എന്തായാലും അധികം വൈകാതെ മണിരത്നം ചെന്നൈയിലേക്ക് തിരിച്ചെത്തും. അതിന് ശേഷം ധനുഷിനെ നായകനാക്കിയുള്ള അടുത്ത ചിത്രത്തിലേക്ക് കടക്കും.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ