Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മഹാദേവന്റെ കാണ്ഡഹാര്‍ ദൗത്യം തുടങ്ങുന്നു
രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതേമല്പ്പിച്ച നിര്‍ത്തിയ കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ പ്രമേയവുമായാണ് മേജര്‍ രവി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇതിന് മുമ്പ് കീര്ത്തിചിക്രയിലും കുരുക്ഷേത്രയിലും മോഹന്‍ലാല്‍ ആടിത്തകര്‍ത്ത മഹാദേവനെ കാണ്ഡഹാര്‍ ദൗത്യമേല്പ്പിയ്ക്കുമ്പോള് രവി നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്.
രാജീവ് ഗാന്ധി ഘാതകരെ തേടിയുള്ള അന്വേഷണം പ്രമേയമാക്കി മിഷന് 90 ഡേയ്സ് എന്നൊരു സിനിമയും ഇടക്കാലത്ത് മേജര്‍ സംവിധാനം ചെയ്തിരുന്നു. മറ്റു രണ്ട് സിനിമകളെക്കാള്‍ ടെക്നിക്കലി ഏറെ പെര്ഫെക്ടായിരുന്നെങ്കിലും ഈ മമ്മൂട്ടി ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നുതരിപ്പണമായിരുന്നു. പ്രമേയത്തോട് സത്യനസന്ധത പുലര്‍ത്തി സിനിമയൊരുക്കിയതായിരുന്നു സംവിധായകന് പറ്റിയ പ്രധാന പാളിച്ച. സിനിമയെന്ന നിലയില്‍ നിന്നും മിഷന് 90 ഡേയ്സ് ഒരു ഡോക്യുമെന്ററിയായിപ്പോയെന്ന് വരെ പ്രേക്ഷകര്‍ കുറ്റപ്പെടുത്തിയിരുന്നു.
യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം അതേപടി സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ നായകന് പരാജയപ്പെടുന്ന ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. ഈ പിഴവ് മേജര്‍ രവി തന്നെ പിന്നീട് തുറന്ന് സമ്മതിയ്ക്കുകയും ചെയ്തു. ഒരു നാടകീയമായ വിജയം നായകന് നല്കിയിരുന്നെങ്കില് ഈ സിനിമയുടെ വിധി മറ്റൊന്നാവുമായിരുന്നെന്ന് രവി പറഞ്ഞിരുന്നു.
എന്തായാലും മിഷന് കാണ്ഡഹാറിനിറങ്ങിത്തിരിയ്ക്കുമ്പോഴും മേജര്‍ രവി നേരിടുന്നത് സമാനമായ സാഹചര്യമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ട ദൗത്യം വെള്ളിത്തിരയിലെത്തിയ്ക്കുമ്പോള് മുമ്പ് വരുത്തിവെച്ച പിഴവ് സംവിധായകന് ആവര്‍ത്തിയ്ക്കില്ലെന്ന് തന്നെ നമുക്ക് കരുതാം.
വിമാനറാഞ്ചലിലൂടെ രാജ്യം നേരിട്ട പ്രതിസന്ധി പരിഹരിക്കാന്‍ സ്വന്തം മാര്‍ഗങ്ങളുമായാണ് മേജര്‍ മഹാദേവന് വീണ്ടുമെത്തുന്നത്. ത്രസിപ്പിയ്ക്കുന്ന ഓപ്പറേഷനിലൂടെ വിമാനറാഞ്ചികളെ മഹാദേവന് കീഴടക്കുന്ന് തന്നെയാണ് സൂചനകള്‍. സെറ്റിടുന്നതിന് പകരം യഥാര്‍ത്ഥ വിമാനത്തിനുള്ളില്‍ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. ആക്ഷന്‍, പാട്രിയോട്ടിസം, ഹ്യൂമനിസം എന്നിങ്ങനെ മേജര്‍ രവിയുടെ സ്ഥിരം ചേരുവകളെല്ലാം ഈ സിനിമയിലുമുണ്ട്.
രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മകനെ നഷ്ടപ്പെടുന്ന ലോകനാഥന് ശര്‍മ എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന് അവതരിപ്പിക്കുന്നത്. സുമലത, കെപിഎസി ലളിത, ഗണേഷ് വെങ്കിട്ടരാമന്, കാവേരി ഝാ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
അടുത്ത പേജില്‍
കേണല്‍ മോഹന്‍ലാലിന്റെ ആദ്യ ദൗത്യം
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്