Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കെട്ടുവള്ളവും കായലും തേടി മലയാളസിനിമ
ഓരോ സിനിമയും വ്യത്യസ്തമായ ലൊക്കേഷനുകളുടെ സൗന്ദര്യമാണ് പ്രേക്ഷകന് സമ്മാനിയ്ക്കുന്നത്. അടുത്തിടെ ഇറങ്ങിയ ആമേന്‍ എന്ന ചിത്രം ഇത്തരത്തില്‍ ശരിയ്ക്കുമൊരു കാഴ്ച വരുന്നായിരുന്നു. കുട്ടനാടിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൗന്ദര്യമാണ് ഈ ചിത്രത്തില്‍ നമ്മള് കണ്ടത്. ആമേനില്‍ ഓരോ ആംഗിളിലും കാഴ്ചയുടെ വ്യത്യസ്തയുണ്ടായിരുന്നു. കായലും കെട്ടുവെള്ളവുമെല്ലാം വളരെ മനോഹരമായിട്ടാണ് ചിത്രത്തില്‍ പകര്‍ത്തിയത്.
ഇതിന് മുമ്പെത്തിയ അന്നയും റസൂലും മികച്ച കാഴ്ചാനുഭവം തന്നെയായിരുന്നു. ഇതിലുമുണ്ടായിരുന്നു കൊച്ചിക്കായലിന്റെ സൗന്ദര്യം. വിഷുച്ചിത്രമായി എത്തിയ സൗണ്ട് തോമയിലുമുണ്ടായിരുന്നു കുട്ടനാടിന്റെ സൗന്ദര്യം. അന്നയും റസൂലും ആമേനുമെല്ലാം ഉണ്ടാക്കിയ തരംഗത്തിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ മലയാളസിനിമ കായലില്‍ നങ്കൂരമിട്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.
ഇപ്പോഴിതാ ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രവും കായലോരജീവിതത്തിന്റെ കഥ പറയുകയാണ്. കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴയാണ്. കുട്ടനാട്ടിലെ ജീവിതത്തില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുകയെന്ന് തിരക്കഥാകൃത്ത് എം സിന്ധുരാജ് പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി കുട്ടനാട്ടിലെ പലരും ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുകയാണ്. അവരുടെ ജീവിതം കെട്ടുവള്ളങ്ങളും കായലും, ഇവ കാണാനെത്തുന്ന സഞ്ചാരികളുമെല്ലാമായി ബന്ധപ്പെട്ട് കിടക്കുകയാണ്. ചിലര്‍ കെട്ടുവള്ളങ്ങളും ഹോട്ടലുകളും ഹോം സ്റ്റേകളും നടത്തുമ്പോള്‍ മറ്റു ചിലര്‍ ഇവിടങ്ങളിലേയ്ക്ക് സഞ്ചാരികളെ എത്തിക്കുന്ന ഇടനിലക്കാരായി ജോലിചെയ്യുന്നു. അല്ലെങ്കില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന എന്തെങ്കിലും വസ്തുക്കള്‍ വിറ്റഴിയ്ക്കുന്ന ചെറു കടകള്‍ നടത്തുന്നു. പഴയ മീന്‍പിടുത്തക്കാര്‍പോലും ഇഫ്പോള്‍ കെട്ടുവള്ളങ്ങളിലെ ജോലിക്കാരാണ്. ഇത്തരത്തില്‍ മാറിയ കുട്ടനാടിനെയാണ് ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക- സിന്ധുരാജ് പറയുന്നു.
2004ല്‍ കായലോരജീവിതത്തിന് പ്രധാന്യം നല്‍കിയെടുത്ത ജലോത്സവത്തിനും തിരക്കഥയെഴുതിയത് സിന്ധുരാജ് ആയിരുന്നു. ജലോത്സവത്തില്‍ കുഞ്ചാക്കോ ഒരു ന്യൂസ് റീഡറായിട്ടായിരുന്നു അഭിനയിച്ചത്. അന്ന് കേബിള്‍ കണക്ഷനുകളും പ്രാദേശിക ചാനലുകളും കുട്ടനാട്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ഒരു കെട്ടുവെള്ളം ഉടമയായിട്ടാണ് അഭിനയിക്കുന്നത്-സിന്ധു രാജ് പറയുന്നു.
കെആര്‍ മനോജിന്റെ ഹൗസ് ബോട്ട് എന്ന ചിത്രമാണ് കായലോര ജീവിതം വിഷയമാക്കിയൊരുങ്ങുന്ന മറ്റൊരു ചിത്രം. ഈ ചിത്രം ഒരു മ്യൂസിക്കല്‍ ത്രില്ലറാണെന്ന് സംവിധായകന് പറയുന്നു. ഹൗസ് ബോട്ടില്‍ ഫഹദ് ഫാസിലിനെയും റിമ കല്ലിങ്കലിനെയും നായികാനായകന്മാരാക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ജുലൈയിലാണ് ഹൗസ്ബോട്ടിന്റെ ചിത്രീകരണം തുടങ്ങുക.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ