Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
മലയാളത്തില്‍ അരങ്ങേറാന്‍ ലാസ് വേഗാസ് പെണ്‍കൊടി
മലയാളത്തിലെ പുത്തന്നായികമാരുടെ കൂട്ടത്തിലേയ്ക്ക് പുതിയൊരു മുഖം കൂടി. റഫീക്ക് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ഇഎംഎസ്സും പെണ്‍കുട്ടിയും എന്ന ചിത്രത്തിലാണ് പുതിയതാരമെത്തുന്നത്. അമേരിക്കയിലെ ലാസ് വേഗാസില്‍ ജനിച്ചുവളര്‍ന്ന ശ്രീദേവ് സാഷ കുമാര്‍ ആണ് നടന് നരേന് നായകനാകുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നത്.
ശ്രീലങ്കയില്‍ തമിഴ് വംശജയായി ജനിച്ച് സംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന പെണ്കുട്ടിയായിട്ടാണ് ശ്രീദേവ് അഭിനയിക്കുന്നത്. ഇംഗ്ലണ്ടിലും, ശ്രീലങ്കയിലും ഇന്ത്യയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
ലാല്‍, തമ്പി ആന്റണി, ആശാശരത്, ജോസുകുട്ടി, എന്നിവര്‍ ചിത്രത്തില്‍ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലണ്ടനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള അഭിനേതാക്കളും ശ്രീദേവ് സാഷയുടെ അമ്മ ദാക്ഷായണിയും, അച്ഛന് ഗണേഷ് കുമാറും ഈ ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ ഇഎംഎസും പെണ്‍കുട്ടിയും എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കുന്നത്. മുഹമ്മദ് ഷഫീറാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് ഓട്ടപ്പള്ളിയാണ്.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ