Don't Miss!
- News രാമനവമി ആഘോഷങ്ങള്‍ക്കിടെ ബംഗാളില്‍ സ്ഫോടനം, ഒരു സ്ത്രീക്ക് പരിക്ക്; കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ബഷീറിന്റെ കഥയ്ക്ക് ഒഎന്‍വിയുടെ കവിത
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന്റെ പശ്ചാതലത്തില്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയിലാണ് ഒഎന്‍വി കുറുപ്പിന്റെ പ്രശസ്തമായ കവിത വാഗ്ദത്തഭൂമി ഗാനമായി ബംഗാളി ഭാഷയിലേക്ക് മാറ്റിയത്.
ബംഗാളില്‍ പുസ്തക വില്‍പ്പനയുമായി എത്തുന്ന മജീദ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. ഗംഗയുടേയും ഹുഗ്ളിയുടേയും തീരത്തിലൂടെ മജീദ് നടന്നുപോകുബോള് കേള്‍ക്കുന്നതായാണ് എവിടെയാ വാഗ്ദത്തഭൂമി, എവിടെയാ സൗവര്മണ്ണ ഭൂമി..എന്നു തുടങ്ങുന്ന വരികള്‍ ബംഗാളിയിലാക്കി ചേര്‍ത്തിരിക്കുന്നത്. ടാഗോറിന്റെ രവീന്ദ്ര സംഗീതത്തിന്റെ ശൈലിയിലാണ് ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്.
യുവ വിവര്‍ത്തകനായ സുനില്‍ ഞാളിയത്താണ് ഒഎന്‍വിയുടെ വരികള്‍ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളിയായ വേണു കൊല്‍ക്കത്ത സംഗീതം പകരുന്നു. ചിത്രത്തില്‍ ഗാനം പാടിയിരിക്കുന്നത് ബംഗാളി ഗായകനായ രാഘവ് ചാറ്റര്‍ജിയാണ്.
മതിലുകള്‍ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി ബഷീറിന്റെ കഥാനായകനാകുന്ന ചിത്രം എന്ന സവിശേഷതകൂടി ഈ ചിത്രത്തിനുണ്ട്. മജീദായി മമ്മൂട്ടിയും സുഹറയായി ഇഷാതല്വാറും എത്തുന്നു. മീന,ബിജുമേനോന്,മാമുക്കോയ,തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ