Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
പപ്പയുടെ സ്വന്തം അപ്പൂസ് വീണ്ടും
കൊച്ചി: പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ആദ്യചിത്രത്തില്‍ ബാലതാരമായെത്തി മലയാളികളുടെ പ്രയപ്പെട്ടവനായി മാറിയ ബാദുഷ ഒരിക്കല്‍ക്കൂടി മലയാള സിനിമയിലേക്ക് വരുന്നു. മുംബൈ ടാക്സി എന്ന ചിത്രത്തിലാണ് ബാദുഷ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജയ്സണ്‍ ടി. ജോണ്‍ തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രത്തിന്റെ സംവിധാനം ഫാസില്‍ ബഷീറാണ്.
1992ലാണ് ഫാസില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ബാദുഷ. സിനിമയിലെ അഭിനയത്തിന് 1992 ലെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ബാദുഷ സ്വന്തമാക്കി.
ശോഭനയും മമ്മൂട്ടിയും നായികാ നായകന്മാരായ സിനിമയിലെ മിക്ക പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ.. എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോള്‍ പാടെടീ.. എന്ന ഗാനം ഇപ്പോഴും മലയാളികളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ പ്രിയപ്പെട്ട ഗാനമാണ്.
എംബിഎ ബിരുദത്തിനുശേഷം പഴയ അപ്പൂസ് സിനിമയില്‍ വീണ്ടും സജീവമാകാന്‍ പോകുന്നത്. സിനിമയില്‍ തിന്നും പഠനകാലത്ത് മാറിനിന്നെങ്കിലും മമ്മൂട്ടിയുമായി ഫാസിലുമായും നല്ല സൗഹൃദത്തിലായിരുന്നെന്ന് ബാദുഷ പറയുന്നു. മമ്മൂട്ടിയെ പല ചടങ്ങുകളിലും കണ്ടുമുട്ടാറുണ്ടെന്ന് ബാദുഷ പറഞ്ഞു. ഫഹദ് ഫാസിലിന്റെ അടുത്ത സുഹൃത്തുകൂടിയായ ബാദുഷ ഫാസിലുമായുള്ള അടുപ്പവും നിലനിര്‍ത്തുന്നു. അന്തരിച്ച നടന് കൊച്ചിന് ഹനീഫയുടെ അനന്തിരവന് കൂടിയാണ് ബാദുഷ.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!