Don't Miss!
- News പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിന്നും സ്ഥാനാർത്ഥി അബ്ദുള്‍ സലാം പുറത്ത്: വിശദീകരണം ഇങ്ങനെ
- Automobiles ഒറ്റയടിക്ക് കിട്ടിയത് 4,000 ഓർഡറുകൾ, സിട്രൺ ഇലക്ട്രിക് കാർ ഇനി നിരത്തുകളിൽ നിറയും
- Lifestyle തെക്കിന്റെ താജ്മഹല്‍, സ്വര്‍ണ്ണ താമരക്കുളം; ചരിത്രപ്രസിദ്ധം മധുര മീനാക്ഷി ക്ഷേത്രം
- Sports സ്മൃതിയുടെ കാമുകനാണോ? തോളില്‍ കൈയിട്ട് നില്‍ക്കുന്നത് ആരാണ്? എല്ലാം അറിയാം
- Finance ചാഞ്ചാട്ടത്തിന് നടുവിലും ബ്രേക്കൗട്ടുമായി 5 ഓഹരികൾ, ഏതൊക്കെയെന്ന് വിശദമായി അറിയാം
- Technology ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
അഗസ്റ്റിന് വിട പറയുമ്പോള്‍
കോഴിക്കോട്ടെ നാടകവേദികള്‍ സിനിമയ്ക്ക് സമ്മാനിച്ച താരമായിരുന്നു അഗസ്റ്റിന്. നൂറിലധികം ചിത്രങ്ങളിലൂടെ സഹനടനും, ഹാസ്യതാരവുമെല്ലാമായി എത്തിയ അഗസ്റ്റിന് മലയാളികളുടെ ഇഷ്ടനടന്മാരില് ഒരാളായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പലചിത്രങ്ങളിലും അഗസ്റ്റിന് സ്ഥിരം സാന്നിധ്യമായിരുന്നു. ദേവാസുരം, ആറാം തമ്പുരാന്, ഉസ്താദ്, ഇന്ത്യന്‍ റുപ്പി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി അഗസ്റ്റിനുണ്ടായിരുന്നു.
ചെറിയവേഷങ്ങളിലൂടെയാണ് അഗസ്റ്റിന് മലയാളത്തില്‍ സജീവമായത്. മുപ്പത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഗസ്റ്റിന് അഭിനയിച്ചു. രോഗബാധയെത്തുടര്‍ന്ന് കുറച്ചധികം നാള് അഗസ്റ്റിന് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിനിടെയാണ് മകള്‍ ആന്‍ അഗസ്റ്റിന് നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
രോഗം പൂര്‍ണമായി ഭേദമാകുന്നതിന് മുമ്പേതന്നെ സിനിമയോടുള്ള ഇഷ്ടംകാരണം അഗസ്റ്റിന് അഭിനയിച്ചിരുന്നു. ഇന്ത്യന്‍ റുപ്പി, പെണ്‍പട്ടണം, ബാവൂട്ടിയുടെ നാമത്തില്‍, ചേട്ടായീസ്, ഷട്ടര്‍ എന്നീ ചിത്രങ്ങളിലെല്ലാം ചികിത്സയിലായിരിക്കേയാണ് അഗസ്റ്റിന് അഭിനയിച്ചത്.
അഗസ്റ്റിന് വിട പറയുമ്പോള്‍
കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കോടഞ്ചേരിയിലാണ് അഗസ്റ്റിന് ജനിച്ചത്.
അഗസ്റ്റിന് വിട പറയുമ്പോള്‍
നര്‍മ്മം സ്വതസിദ്ധമായ രീതിയില്‍ കൈകാര്യം ചെയ്ത അഗസ്റ്റിനെ കുതിരവട്ടം പപ്പുവിന്റെ പകരക്കാരന് എന്ന നിലയ്ക്കാണ് പല സംവിധായകരും കണ്ടിരുന്നത്.
അഗസ്റ്റിന് വിട പറയുമ്പോള്‍
കുതിരവട്ടം പപ്പു, മാമുക്കോയ തുടങ്ങിയ താരങ്ങളെപ്പോലെ മലബാറിന്റെ ശുദ്ധ ഹാസ്യമായിരുന്നു അഗസ്റ്റിന്റെ പ്രധാന കൈമുതല്‍.
അഗസ്റ്റിന് വിട പറയുമ്പോള്‍
1986ല്‍ പുറത്തിറങ്ങിയ ആവനാഴിയെന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് നാടകരഗംത്തെ സജീവസാന്നിധ്യമായിരുന്ന അഗസ്റ്റിന് സിനിമയിലെത്തിയത്. ഉമ്മര്‍ എന്നായിരുന്നു ഈ ചിത്രത്തില്‍ അഗസ്റ്റിന്റെ കഥാപാത്രത്തിന്റെ പേര്.
അഗസ്റ്റിന് വിട പറയുമ്പോള്‍
മോഹന്‍ലാല്‍ നായകനായി എത്തിയ ഒട്ടേറെ ചിത്രങ്ങളില്‍ അഗസ്റ്റിന് അഭിനയിച്ചിട്ടുണ്ട്. ലാലിന്റെ കഥപാത്രങ്ങളുടെ വിളിപ്പുറത്തുള്ള സഹായിയായും കൂട്ടുകാരനായുമെല്ലാം അഗസ്റ്റിന് അഭിനയിച്ചു. മോഹന്‍ലാലുമായുള്ള സീനുകളില്‍ ഇവര്‍ തമ്മിലുള്ള മനോഹരമായ ഒരു കെമിസ്ട്രി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം.
അഗസ്റ്റിന് വിട പറയുമ്പോള്‍
മോഹന്‍ലാല്‍ അധോലോക നായകന്റെ വേഷത്തിലെത്തിയ ഉസ്താദ് എന്ന ചിത്രത്തിലും മുഴുനീളെ അഗസ്റ്റിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഉസ്താദിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള അലി അബുവായിരുന്നു അഗസ്റ്റിന്റെ കഥാപാത്രം.
അഗസ്റ്റിന് വിട പറയുമ്പോള്‍
പൃഥ്വിരാജ് , പ്രിയാമണി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ തിരക്കഥയെന്ന ചിത്രത്തില്‍ അഗസ്റ്റിന് അവതരിപ്പിച്ച ചാക്കോച്ചന് എന്ന കഥാപാത്രവും മികച്ചതായിരുന്നു.
അഗസ്റ്റിന് വിട പറയുമ്പോള്‍
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ നായകന്മാരായി എത്തിയ മിക്ക ചിത്രങ്ങളിലും അഗസ്റ്റിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചെറിയ കഥാപാത്രങ്ങളാണെങ്കില്പ്പോലും അവയെ മികച്ചതാക്കാന്‍ അഗസ്റ്റിന് പ്രത്യേക കഴിവുണ്ടായിരുന്നു.
അഗസ്റ്റിന് വിട പറയുമ്പോള്‍
നടന് രഞ്ജിത്തിന്റെ മിക്ക ചിത്രങ്ങളിലും സഹനടന്റെ വേഷത്തില്‍ അഗസ്റ്റിന് സ്ഥിരം സാന്നിധ്യമായിരുന്നു.
അഗസ്റ്റിന് വിട പറയുമ്പോള്‍
ചലച്ചിത്രനിര്‍മ്മാണത്തിലും കമ്പമുണ്ടായിരുന്ന അഗസ്റ്റിനാണ് രഞ്ജിത്ത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചത്.
അഗസ്റ്റിന് വിട പറയുമ്പോള്‍
നക്സല്‍ പ്രസ്ഥാനത്തിന്റെ കഥ പറഞ്ഞ, സംവിധായകന് രഞ്ജിത്ത് നടനായെത്തിയ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ അപ്പുവേട്ടന് അഗസ്റ്റിന് ഭദ്രമാക്കിയ മറ്റൊരു കഥാപാത്രമായിരുന്നു.
അഗസ്റ്റിന് വിട പറയുമ്പോള്‍
2010ലാണ് അഗസ്റ്റിന് പക്ഷാഘാതം വരുന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം പൂര്‍ണമായും കിടപ്പിലായിരുന്നു ഇദ്ദേഹം. ഇക്കാലയവളവില്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
അഗസ്റ്റിന് വിട പറയുമ്പോള്‍
വിഎം വിനു ഒരുക്കിയ പെണ്‍പട്ടണം എന്ന ചിത്രത്തിലൂടെയാണ് അഗസ്റ്റിന് തിരിച്ചുവരവ് നടത്തിയത്. പിന്നീട് രഞ്ജിത്ത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയെന്ന ചിത്രത്തിലും അഭിനയിച്ചു.
അഗസ്റ്റിന് വിട പറയുമ്പോള്‍
ജോയ് മാത്യു ഒരുക്കിയ ഏറെ പ്രശംസകള്‍ നേടിയ ഷട്ടര്‍ എന്ന ചിത്രത്തിലാണ് അഗസ്റ്റിന് അവസാനമായി അഭിനയിച്ചത്. ചെറിയൊരു റോള്‍ ആയിരുന്നുവെങ്കിലും അതും മനോഹരമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അഗസ്റ്റിന് വിട പറയുമ്പോള്‍
അഗസ്റ്റിന് രോഗബാധിതനായി സിനിമയില്‍ നിന്നും വിട്ടുനിന്ന കാലത്താണ് മകള്‍ ആന്‍ അഗസ്റ്റിന് ലാല്‍ ജോസ് ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !