Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പോളണ്ടുകാരുടെ സിനിമാ പ്രേമത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം, ഇത് ലെവല്‍ വേറെയാ
പോളണ്ടിനെക്കുറിച്ച് ഇനി ധൈര്യമായി മിണ്ടാം. മലയാളത്തില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ പുലിമുരുകന് അങ്ങ് പോളണ്ടിലുള്ളവര്ക്കും ഇഷ്ടപ്പെട്ടു.
പോളണ്ടിനെക്കുറിച്ച് എന്തു കാര്യം പറയുമ്പോഴും മലയാളി ആദ്യം ഓര്‍ക്കുന്നൊരു സംഭാഷണമുണ്ട്. സന്ദേശത്തിലെ ശ്രീനിവാസന്റെ ഡയലോഗ്, പോളണ്ടിനെക്കുറിച്ച് മിണ്ടരുത്. എന്നാല്‍ പോളണ്ടും പുലിമുരുകനും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
പോളണ്ടുകാരനായ ബാര്‍ടോസ് ഷാര്‍നോട്ട പുലിമുരുകന് കാണാനായി സഞ്ചരിച്ചത് 400 കിലോമീറ്റര്‍ ദൂരം. മലയാള സിനിമ കാണാനുള്ള ഒരവസരവും ഇദ്ദേഹം പാഴാക്കാറില്ല. വല്ലപ്പോഴുമാണ് പോളണ്ടില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്
ഭിന്നശേഷിക്കാരനായ ബാര്‍ട്ടോസ് ഷാര്ടോസ് മലയാള സിനിമയുടെ ആരാധകനാണ്. യൂറോപ്പില്‍ ഇറങ്ങുന്ന മലയാള സിനിമയുടെ ഡിവിഡികള്‍ വാങ്ങും. സബ്ടൈറ്റിലിന്റെ സഹായത്തോടെയാണ് ചിത്രത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.
എന്റെ ഐഡിയയായിപ്പോയി നിന്റെ ഐഡിയ ആയിരുന്നേല്‍ കൊന്നേനെ
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മലയാളികള്‍ മനം മറഞ്ഞ് ചിരിച്ച സീനുകള്‍ കണ്ട് പോളണ്ടുകാരും ചിരിച്ചു. മലയാള സിനിമയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഷാര്‍നോട്ട പോളണ്ടിലെ യാഗിലോനിയന്‍ സര്‍വകലാശാലയില്‍ മലയാള സിനിമയെക്കുറിച്ച് ക്ലാസെടുത്തു. സബ്ടൈറ്റില്‍ ഉള്ള സിനിമകളും പ്രദര്‍ശിപ്പിച്ചു.
ഇനി എവിടെ പോയാല്‍ മലയാള സിനിമ കാണാന്‍ പറ്റും
മലയാള സിനിമ ഇഷ്ടപ്പെട്ട പോളണ്ടിലെ വിദ്യാര്‍ത്ഥികള്‍ ഷാര്നോട്ടയോട് ചോദിച്ചത് ഇതാണ്. ഇനി എവിടെ പോയാലാണ് മലയാള സിനിമ കാണാന്‍ കഴിയുന്നതെന്ന്. സിനിമ ആസ്വദിക്കാന്‍ ഭാഷ, രൂപം, ദേശം ഇതൊന്നും ഒരു തടസ്സമല്ലെന്ന കാര്യം ഊട്ടിയുറപ്പിക്കുന്ന സംഭവമാണിത്.
മോഹന്‍ലാലിനെ കാണാനായി ഇന്ത്യയിലെത്തി
മോഹന്‍ലാലിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ് ബാര്‍ടോസ് ഷാനോട്ട 2015 ല്‍ ഇന്ത്യയിലെത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് സൂപ്പര്‍ സ്റ്റാറിനെ കാണുകയും ചെയ്ത്. ആരാധനയ്ക്കുമപ്പുറത്ത് മോഹന്‍ലാലിന്റെ അഭിനയ പ്രതിഭയെയാണ് ഷാര്‍നോട്ട ഇഷ്ടപ്പെടുന്നത്.
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്