Don't Miss!
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തിരയിലെ ശോഭന; വിനീത് പറയുന്നു
മഞ്ജുവാര്യരുടെ തിരിച്ചുവരവുപോലെ കൊട്ടിഘോഷിച്ചില്ലെങ്കിലും നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ശോഭനയുടെ തിരിച്ചുവരവായിരുന്നു തിര എന്ന വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ. പ്രതീക്ഷകളെ ഒട്ടും കൈവിടാതെ തന്നെ ശോഭന ഡോക്ടര്‍ രോഷ്ണി പ്രണബ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.
ചിത്രത്തില്‍ ശോഭനയുടെ കഥാപാത്രത്തിന്റെ വേഷം എത്രത്തോളം പ്രാധാന്യമായിരുന്നോ അത്രത്തോളം വിനീത് എന്ന യുവ സംവിധായകനെ സഹായിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാനും ശോഭനയ്ക്ക് കഴിഞ്ഞു. ശോഭന ചേച്ചിയുടെ സാന്നിധ്യമാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തതെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു. തിരയിലാണ് ശോഭ ആദ്യമായി സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്കിയതും.
റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ എന്തുകൊണ്ട് ഞാന്‍ തന്നെ ഡബ്ബ് ചെയ്തു കൂടെന്ന് ചേച്ചി ചോദിക്കുകയായിരുന്നെന്ന് വിനീത് പറഞ്ഞു. അങ്ങനെയാണ് കഥാപാത്രത്തിന് ശോഭന തന്നെ ശബ്ദം നല്‍കിയത്. വ്യത്യസ്തതകള്‍ തേടി ഏറെനാള്‍ അന്വേഷിച്ചതിന് ശേഷമാണ് തിര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. സമാനമായ കഥകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും സ്ത്രീപക്ഷത്തു നിന്ന് പറയാനാണ് ശ്രമിച്ചതെന്ന് വിനീത് പറഞ്ഞു.
ചിത്രത്തിന് അന്യഭാഷാ ചിത്രങ്ങളും പ്രചോദനമായിട്ടുണ്ട്. തന്റെ മനസ്സിലുള്ള ആശയങ്ങള്‍ മൂന്ന് ഭാഗങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകും. രണ്ടാം ഭാഗം പക്ഷേ മറ്റൊരു ചിത്രത്തിന് ശേഷം മാത്രമെ ചെയ്യുകയുള്ളൂം എന്നും വിനീത് അറിയിച്ചു.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ