Don't Miss!
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- News രാഹുല്‍ ഗാന്ധി തോല്‍ക്കും, വയനാട്ടില്‍ താമര വിരിയുമെന്ന് ജെപി നദ്ദ: രാഹുലിന് ആത്മവിശ്വസമില്ല
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഷാജിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു
മമ്മൂട്ടിയുടെ ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഓഗസ്റ്റ് 15 ആയിരുന്നു തൊട്ടുമുമ്പ് റിലീസ് ചെയ്ത ഷാജി ചിത്രം. ഷാജിയും എസ്. എന്‍. സ്വാമിയും ഒന്നിച്ച ചിത്രവും ബോക്സ് ഓഫിസില്‍ വന്‍പരാജയമേറ്റുവാങ്ങി. മമ്മൂട്ടി തന്നെ നായകനായ ദ്രോണ 2010 ആയിരുന്നു അതിനു മുമ്പുള്ള ചിത്രം. അതിന്റെയും വിധി മറിച്ചായിരുന്നില്ല. മമ്മൂട്ടി ഒന്നിലേറെ വേഷത്തില്‍ വന്നിട്ടും പ്രേക്ഷകര്‍ സ്വീകരിച്ചില്ല.
മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് ആയിരുന്നു ദ്രോണയ്ക്കു മുമ്പായി തിയറ്ററില്‍ എത്തിയത്. എഫ്എം റേഡിയോ ജോക്കികളും ലാലും കൊലപാതകങ്ങളുമെല്ലാം ഉണ്ടായിട്ടും വിധി ഒന്നു തന്നെ. ലാലും ഷാജിയും ഒന്നിച്ച അവസാന ചിത്രം ഇതായിരുന്നു. റെഡ് ചില്ലീസിനു മുമ്പ് ലാലിന്റെതായി എത്തിയത് അലിഭായി ആയിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രവും കൈപ്പൊള്ളി. കോഴിക്കോട് അങ്ങാടിയും തീവ്രവാദവും രാഷ്ട്രീയവും ഗുണ്ടായിസവുമായി പതിവു ചേരുവകള്‍ തന്നെയായിരുന്നു അലിഭായിയിലും.
2006ല്‍ റിലീസ്ചെയ്ത ബാബാ കല്യാണിയില്‍ ലാലിനെ പൊലീസാക്കിയിട്ടും പ്രേക്ഷകര്‍ക്കു പിടിച്ചില്ല. ഇതിലും തീവ്രവാദം തന്നെയായിരുന്നു വിഷയം. ഇതിനിടെ സുരേഷ്ഗോപിയെ നായകനാക്കി രണ്ടു ചിത്രമൊരുക്കി. സൗണ്ട് ഓഫ് ബൂട്ടും ടൈമും. രണ്ടും തകര്‍ന്നു തരിപ്പണമായി. രാജേഷ് ജയരാമനായിരുന്നു രണ്ടിന്റെയും തിരക്കഥയൊരുക്കിയിരുന്നത്. നക്സലിസമായിരുന്നു സൗണ്ട് ഓഫ് ബൂട്ടില്‍. ടൈമില്‍ സുരേഷ്ഗോപി ഇരട്ടവേഷത്തിലായിരുന്നു. അച്ഛനും മകനും.
ദിലീപുമായി ഒന്നിച്ച ദ് ഡോണും ഇതിനിടെ റിലീസായി. ദിലീപിനെ പോലെയൊരാളെ അധോലോക നേതാവായി കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടില്ല. 2006ല്‍ റിലീസ് ചെയ്ത ചിന്താമണി കൊലക്കേസ് ആണ് ഷാജിയുടെതായി അവസാനമായി ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ച ചിത്രം. സുരേഷ്ഗോപിയായിരുന്നു നായകന്. ഭാവന നായികയും. രഞ്ജിത്തൊരുക്കിയ കേരള കഫേയില്‍ ഷാജി ചെയ്ത ലളിതം ഹിരണ്മയം മാത്രമായിരുന്നു അല്പമെങ്കിലും വ്യത്യസ്തത പുലര്‍ത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ക്രഡിറ്റ് മുഴുവനും രഞ്ജിത്തിനായിരുന്നതിനാല്‍ ഇത് ആരും നേട്ടമായി പറഞ്ഞതുമില്ല.
ഇനി പ്രതീക്ഷ മുഴുവന്‍ ജയറാം നായകനാകുന്ന മദിരാശിയില്‍. മലയാള സിനിമയില്‍ കാറ്റു മാറി വീശുന്നതറിയാതെ ഇപ്പോഴും ചിത്രമൊരുക്കുന്ന കുറച്ചു സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്.
മറ്റു പേജുകളില്‍ വായിക്കുക
ഇത് പൃഥ്വിരാജിന്റെ സിംഹാസനം തെറിപ്പിക്കും
കുഴപ്പം തിരക്കഥയുടെത്
കട്ട് ആന്റ് പേസ്റ്റില്‍ ഒരു സിംഹാസനം
പൃഥിരാജിനെന്ത് പറ്റി?
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!