Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
നടനായതിന്റെ സന്തോഷത്തില്‍ രഞ്ജി പണിക്കര്‍
മലയാളത്തിലെ കിടിലന്‍ തിരക്കഥാകൃത്തുക്കളില്‍ ഒരാളെന്ന് പേരെടുത്തയാളാണ് രഞ്ജി പണിക്കര്‍. തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥകളും എന്നും ഓര്‍മ്മിക്കപ്പെടുന്ന പല ഡയലോഗുകളും മലയാളത്തിന് സമ്മാനിച്ച പ്രതിബയാണ് രഞ്ജി. ഇപ്പോള്‍ നടന്റെ റോളില്‍ക്കൂടി എത്തുകയാണ് മലയാളത്തിലെ കരുത്തുറ്റ ചിത്രങ്ങളുടെ രചയിതാവ്.
ഓം ശാന്തി ഓശാനയെന്ന ചിത്രത്തിലാണ് രഞ്ജി പണിക്കര്‍ അഭിനേതാവായിരിക്കുന്നത്. ചിത്രത്തില്‍ രഞ്ജിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞു. നടനെന്ന നിലയിലേയ്ക്കുള്ള മാറ്റം തീര്‍ത്തും അപ്രതീക്ഷിതമാണെന്നും അതില്‍ തനിയ്ക്കേറെ സന്തോഷമുണ്ടെന്നും രഞ്ജി പറയുന്നു.
ചിത്രത്തില്‍ രഞ്ജി മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താനാ റോള്‍ പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സെറ്റിലെ അനുഭവം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അഭിനയത്തിലെ തുടക്കക്കാരന് എന്ന നിലയ്ക്ക് എനിയ്ക്ക് നന്നായി ശ്രദ്ധിച്ച് അഭിനയിക്കാന്‍ പറ്റിയ അന്തരീക്ഷമായിരുന്നു ഓം ശാന്തി ഓശാനയുടെ സെറ്റിലേത്. പകിട എന്ന ചിത്രത്തില്‍ ഞാനൊരു അതിഥി വേഷം ചെയ്യുന്നുണ്ട്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്തായ മിഥുനെ കാണുകയും പരിചയപ്പെടുകയും ചെയ്ത്. ആ ബന്ധമാണ് ഇതിലെ കഥാപാത്രത്തിലേയ്ക്ക് വഴി തുറന്നത്- രഞ്ജി പണിക്കര്‍ പറയുന്നു.
മിഥുനെ പരിചയപ്പെട്ട് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ ജൂഡ് ആന്റണിയും മിഥുനും കൂടി എന്നെ കാണാന്‍ വന്നു. അവരുടെ ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്നതായിരുന്നു ആവശ്യം. ആദ്യമായി ലഭിയ്ക്കുന്ന മുഴുനീള കഥാപാത്ര ഓഫറായിരുന്നു ഇതിലേത്. അതുകൊണ്ടുതന്നെ സമ്മതം മൂളി, മാത്രമല്ല ചിത്രത്തിന്റെ നിര്‍മ്മാതാവിനെ എനിയ്ക്ക് നേരത്തേ അറിയുകയും ചെയ്യുമായിരുന്നു- രഞ്ജി പറയുന്നു. ചിത്രത്തില്‍ നിവിന്‍ പോളിയും നസ്രിയ നസീമുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!