Don't Miss!
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ട്രാക്കുമാറുന്ന സംവിധായകന്
സ്വന്തം സിനിമ തന്നെ കോപ്പിയടിക്കേണ്ടി വരുന്നഗതികേടിലാണ് മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം. ഒരിക്കല്‍ തങ്ങള്‍ ഹിറ്റാക്കിയ ചിത്രങ്ങള്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും മാറ്റി ആശയം മാത്രം മാറാതെ പുതിയ രീതിയില്‍ അവതരിപ്പിക്കുക. എന്നിട്ടു കേമമാണെന്നു പറയുക. ചിത്രം പരാജയപ്പെട്ടാല്‍ പ്രേക്ഷകരെ ചീത്തവിളിക്കുക.
അല്പം തലമുതിര്‍ന്ന ഈ സംവിധാകയര്‍ കണ്ടു പഠിക്കേണ്ടത് യുവ സംവിധായകരെയാണ്. മലയാളത്തില്‍ മൂന്നു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത ആളാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പുതിയൊരു അവതരണശൈലി തന്നെ കൊണ്ടുവന്നു. പിന്നീട് എത്ര സിനിമകള്‍ പാസഞ്ചര്‍ എന്ന പേരുമാറ്റി ഇറങ്ങി. എന്നാല്‍ രണ്ടാമത്തെചിത്രം ആദ്യചിത്രത്തെപോലെ ആക്കാനല്ല രഞ്ജിത്ത് ശങ്കര്‍ ശ്രമിച്ചത്.
പൃഥ്വിരാജ് നായകനായ അര്ജുനന് സാക്ഷി അല്പം മാജിക്കല്‍ റിയലിസം ഉപയോഗിച്ച ചിത്രമായിരുന്നു. അവതരണ രീതികൊണ്ട് വ്യത്യസ്തമായിരുന്നെങ്കിലും അര്ജുനന് സാക്ഷി പ്രേക്ഷകനു ഇഷ്ടമായില്ല. എന്നാല്‍ മൂന്നാമത്തെ ചിത്രവും വ്യത്യസ്തമായി ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. വേണമെങ്കില്‍ ആദ്യചിത്രത്തിന്റെ പാത തന്നെ അദ്ദേഹത്തിനു പിന്തുടരമായിരുന്നു. പക്ഷേ രഞ്ജിത്ത് വഴിമാറി സഞ്ചരിച്ചു. മോളി ആന്റി റോക്സ് എന്നൊരു പെണ്‍പക്ഷ ചിത്രമായിരുന്നു ഇക്കുറിയെടുത്തത്. രേവതിയെപോലെയൊരു നടിയുടെ അഭിനയസാധ്യത പരമാവധി ഉപയോഗിക്കുകയും ചെയ്തു.
നാലാമത്തെ ചിത്രമാകട്ടെ എല്ലാറ്റില്‍ നിന്നും വ്യത്യസ്തമാണ്. കോമഡി ട്രാക്കിലൂടെയാണ് രഞ്ജിത്ത് സഞ്ചരിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ കോമഡിയിലൂടെ ഒരു സാമൂഹിക വിഷയം അവതരിപ്പിക്കുന്നു. ആദ്യചിത്രത്തില്‍ ശ്രീനിവാസന്, ദിലീപ് എന്നിവരെയും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രത്തില്‍ പൃഥ്വിരാജിനെയും പരമാവധി ഉപയോഗപ്പെടുത്തിയ സംവിധായകന് ഇക്കുറി ജയസൂര്യയുടെ മാന്നറിസങ്ങള്ക്കാണ് പ്രധാാന്യം നല്‍കുന്നത്.
പുണ്യാളന് അഗര്‍ബത്തീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃശൂര്‍ക്കാരനായ ജോയി താക്കോല്ക്കാരന് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. നൈല ഉഷയാണ് നായിക. ജീവിതത്തില്‍ വലിയൊരു നിരീശ്വരവാദിയായിരുന്ന ജോയി പ്രതിസന്ധിഘട്ടത്തില്‍ ഈശ്വരവിശ്വാസിയാകുന്നു. കാലത്തിനനുസരിച്ച് വേഷം മാറുന്ന മനുഷ്യന്റെ അവസ്ഥയാണ് രഞ്ജിത്ത് ചിത്രീകരിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്