Don't Miss!
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തിളക്കം നഷ്ടപ്പെടുന്ന ദേശീയ പുരസ്കാരങ്ങള്‍
അരനൂറ്റാണ്ടിലേറെ പാട്ടുമായി ആരാധകര്‍ക്കൊപ്പം നിന്ന ജാനകിയമ്മ വാക്കുകൊണ്ടും നോക്കുകൊണ്ടും ആരേയും വേദനിപ്പിച്ചിട്ടുണ്ടാവില്ല. നിര്‍മ്മലമായ ചിരിയോടെ ലളിതമായ വേഷത്തില്‍ പാടുമ്പോള്‍ മാത്രം ഉന്നതങ്ങളിലേക്ക് ഇയര്ന്നുപൊങ്ങുന്ന ജാനകിയമ്മ പത്മപുരസ്കാരം വേണ്ട തിരിച്ചെടുത്തോളൂ എന്നു പറയുന്നുണ്ടെങ്കില്‍ അത് അഹങ്കാരത്തിന്റേതല്ല, അപമാനിച്ചുകടന്നുപോയവര്ക്കുള്ള ഒരു താക്കീതു മാത്രമാണ്.
ഒട്ടുമിക്ക ഇന്‍ഡ്യന്‍ ഭാഷകളിലും പാടിയ ജാനകിയമ്മ ഏറ്റവും കൂടുതല്‍ പാടിയത് മലയാളത്തിലും തമിഴിലുമാണ്. ഇപ്പോള്‍ തമിഴ്നാട്
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവരുടെ ലിസ്റ്റില്‍ നിന്നാണ് ജാനകിയമ്മ പുരസ്കൃതയായത്.
ഒരു കലാകാരി അവരുടെ മുക്കാല്‍ പങ്ക് ജീവിതവും കലയ്ക്കുവേണ്ടി സമര്‍പ്പിച്ചു. ഇന്നലെ വന്ന് ആളായവരെല്ലാം ഒട്ടേറെ ദേശീയ
ബഹുമതികള്കരസ്ഥമാക്കിയപ്പോള് പ്രതിബദ്ധതയുള്ള പലരേയും നമ്മുടെ നാടും സംസ്കാരികവകുപ്പും രാഷ്ട്രീയ മേലാളന്മാരും മറന്നു. താല്പര്യങ്ങള് സംരക്ഷിക്കാന്‍ യഥാര്ത്ഥകലാകാരന്മാരെയും വ്യക്തികളേയും തഴഞ്ഞുകൊണ്ട് പലരും ഇവിടെ പലതും നേടി.
ഒടുവില്‍ വൈകിയ വേളയിലുണ്ടായ തിരിച്ചറിവ് മാധുരി പറഞ്ഞ പോലെ പുളിച്ച പഴങ്കഞ്ഞി നീക്കിവെച്ച് സ്നേഹത്തോടെ കഴിച്ചോളൂ എന്നു
പറഞ്ഞ അവസ്ഥയായിരുന്നു. എല്ലാരംഗത്തും ദക്ഷിണേന്ത്യയോട് അവമതിക്കുന്ന കേന്ദ്രഭരണ നേതൃത്വം കലാകാരന്മാരോടും ഇക്കാലമത്രയും നെറികേടുകളെ കാണിച്ചിട്ടുള്ളൂ.
മലയാളത്തിന് ഇക്കുറി മധുവിന് മാത്രം അതും പത്മഭൂഷണ്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സമാധാനിപ്പിക്കല്‍ പോലെ പത്മശ്രീ. സത്യസന്ധമായ
അംഗീകാരങ്ങള്‍ ആരുടേയും ജീവിതത്തില്‍ പ്രോത്സാഹനങ്ങളാണ്. അത് പക്ഷേ ആദരവിന്റെ അടിസ്ഥാനത്തിലും നല്‍കേണ്ട സമയത്തും നല്‍കുമ്പോഴാണ് അംഗീകാരമായി മാറുന്നത്.
മലയാളസിനിമ ഇന്ത്യന്‍ സിനിമയുടെ തിലകക്കുറി തന്നെയായിരുന്നു എന്നും. അത് ഉത്തരേന്ത്യന്‍ ലോബികളുടെ അധികാരഗര്‍വ്വില്‍ മങ്ങി പോകുന്നതല്ല. അംഗീകാരങ്ങള്‍ നല്‍കാതെ അവഗണിച്ചാലും കാലം അടയാളപ്പെടുത്തിയ ചരിത്രം തന്നെയായി അത് നിലനില്ക്കുക തന്നെ ചെയ്യും.
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍