Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ലാഞ്ചി വേലായുധനെ ഭ്രാന്തനാക്കിയതില്‍ സംവിധായകന് മാപ്പ് പറഞ്ഞു
പത്തേമാരി എന്ന ചിത്രത്തില്‍ ലാഞ്ചി വേലായുധന് എന്ന കഥാപാത്രത്തിന് മാനസിക വിഭ്രാന്തി ഉള്ളതായി ചിത്രീകരിച്ചതിന് സംവിധായകന് സലിം അഹമ്മദ് മാപ്പ് പറഞ്ഞു. സിനിമയില്‍ സിദ്ദിഖ് അവതരിപ്പിച്ച ഈ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഉള്ളതാണ്. ജീവിതത്തെ സധൈര്യം നേരിട്ടിട്ടാണ് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അന്തരിച്ചത്.
മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം
കേരളത്തിലെ ജനങ്ങളെ ആദ്യകാലങ്ങളില്‍ ഗള്‍ഫ് നാടുകളിലെത്തിച്ച വേലായുധനെ ഭ്രാന്തനായി ചിത്രീകരിച്ചതിനെതിരെ അദ്ദേഹത്തിന്റെ കുടുംബക്കാര് സംവിധായകനെതിരെ കേസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകന് മാപ്പ് പറഞ്ഞത്. സിനിമ ആയതുകൊണ്ടാണ് അത്തരത്തില്‍ ചിത്രീകരിക്കേണ്ടി വന്നതെന്ന് സലിം അഹമ്മദ് പറഞ്ഞു.
നാട്ടുകാര്‍ക്ക് അദ്ദേഹം സിനിമയിലെ വെറും കഥാപാത്രമാണെങ്കിലും വീട്ടുകാര്‍ക്ക് അങ്ങനെ അല്ലല്ലോ. വേലായുധന് മാനസിക വിഭ്രാന്തി ഇല്ല എന്ന് ജനങ്ങളോട് പറയണം എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്നോട് പറഞ്ഞിരുന്നു. അവര്‍ പണം ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. സിനിമയില്‍ വേലായുധനെ ചിത്രീകരിച്ച രീതി ഇഷ്ടപ്പെട്ടില്ല എന്നാണ് പറഞ്ഞത്. അവരുടെ മാനസികാവസ്ഥ പരിഗണിച്ച് പത്രസമ്മേളനം വിളിച്ച് ഞാന്‍ മാപ്പ് പറയുകയായിരുന്നു.
കേസ് അവര്‍ പിന്‍വലിച്ചു. ചാവക്കാട്, ഗുരുവായൂര്‍ ഭാഗങ്ങളില്‍ പ്രവാസികള്‍ അധികം ഉണ്ടാകാന്‍ കാരണം വേലായുധനാണ്. സിനിമയ്ക്ക് വേണ്ടിയുള്ള എന്റെ ഗവേഷണത്തിലാണ് ഞാന്‍ വേലായുധനെ കുറിച്ചറിഞ്ഞത്. തീര്‍ച്ചയായും നമ്മുടെ ചരിത്രത്തില്‍ ഇടം നേടേണ്ട ആള് തന്നെയാണ് വേലായുധന്- സലിം അഹമ്മദ് പറഞ്ഞു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'