Don't Miss!
- News ഇത് ശൈലജ ടീച്ചറാണ്: നിപയും കോവിഡും മാത്രമല്ല, കോണ്‍ഗ്രസും നാടിനാപത്തെന്ന് എം സ്വരാജ്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
പള്ളിക്കല്‍ നാരായണനെന്ന പ്രവാസിയായി മമ്മൂട്ടി
ആദാമിന്റെ മകന് എന്ന അബു എന്ന ആദ്യചിത്രത്തിലൂടെ മികച്ച സംവിധായകനെന്ന് പേരെടുത്ത സലിം അഹമ്മദ് തന്റെ മൂന്നാമത്തെ ചിത്രം തുടങ്ങുന്നു. രണ്ടാമത്തെ ചിത്രമായ കുഞ്ഞനന്തന്റെ കടയിലെ നായകനായെത്തിയ മമ്മൂട്ടിതന്നെയാണ് സലിം അഹമ്മദിന്റെ മൂന്നാം ചിത്രത്തിലെയും നായകന്. പ്രവാസജീവിതത്തിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പള്ളിക്കല്‍ നാരായണന് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്.
പ്രവാസത്തിന്റെ നാല് ഘട്ടങ്ങളാണ് ചിത്രത്തിലുള്ളത്. നാലും പള്ളിക്കല്‍ നാരായണന്റെ ജീവിതത്തിലൂടെയാണ് പറയുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ശ്രീനിവാസന്, സലിംകുമാര്‍, സിദ്ദിഖ് എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നായികയ്ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സലിം പറയുന്നു.
ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ദുബയില്‍ വച്ചാണ് ചിത്രീകരിക്കുക. ചിലഭാഗങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരിക്കുന്നുണ്ട്. പ്രവാസികള്‍ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാക്കിയ വ്യത്യാസങ്ങളും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. വിഷു റിലീസായി ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധു അമ്പാട്ടാണ്.
മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും പള്ളിക്കല്‍ നാരായണന് എന്നാണ് സലിം അഹമ്മദ് പറയുന്നത്. 2013ല്‍ ഇറങ്ങിയ കുഞ്ഞനന്തന്റെ കടയെന്ന ചിത്രവും ഏറെ പ്രശംസകള്നേടിയിരുന്നു. ചിത്രത്തിലെ കുഞ്ഞനന്തന് എന്ന കഥാപാത്രത്തെ മമ്മൂട്ടി മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ സലിം അഹമ്മദിന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകന് അബുവിന്റെ അറബി പതിപ്പിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ചില്‍ അറബി പതിപ്പ് പുറത്തിറങ്ങും. ആദ്യമായിട്ടാണ് ഒരു ദക്ഷിണേന്ത്യന്‍ ചിത്രം അറബില്‍ ഇറങ്ങാന്‍ പോകുന്നത്.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ