Don't Miss!
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കുതിച്ചുയരുന്ന സാറ്റലൈറ്റ് മാര്‍ക്കറ്റ് ലേലം
മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളുടെ മുക്കാല്‍പങ്ക് നിര്‍മ്മാണ ചിലവും റിലീസിംഗിനുമുമ്പേ നിവര്‍ത്തിച്ചുകൊടുക്കുന്ന ചാനലുകാരോടുള്ള മസിലുപിടുത്തം ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന നഗ്നസത്യമാണ് മൗനത്തിന് നിര്‍മ്മാണ സംഘടനകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
മമ്മൂട്ടി, ദിലീപ് ചിത്രമായ കമ്മത്ത് & കമ്മത്തിന് 4.75 കോടി സാറ്റലൈറ്റ് ലഭിച്ചതാണ് ഇതുവരെയുള്ള മലയാളസിനിമയുടെ ഹൈ റേറ്റ് ജനപ്രിയപ്രമേയങ്ങളുമായി സിനിമകള്‍ നിരവധി ഇറങ്ങുമ്പോഴും സ്റാര്ഡത്തിന് തന്നെയാണ് ചാനലിന്റെ ചേമ്പറില്‍ പരമാവധിമൂല്യം.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ വമ്പന്‍ റേറ്റുകള്‍ കരസ്ഥമാക്കുമ്പോള്‍ ആസിഫ് അലി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന് ചിത്രങ്ങളും മോശമല്ലാത്ത തുക കൈപറ്റുന്നു. ശ്രീനിവാസന്, കുഞ്ചാക്കോ ബോബന്, ബിജുമേനോന് തുടങ്ങിയവരൊക്കെ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്ന ചിത്രങ്ങള്‍ക്കും നല്ല മാര്‍ക്കറ്റുണ്ട്.
സിനിമാതാരങ്ങളെ വിട്ട് പ്രമേയങ്ങള്‍ക്കും സംവിധായകര്‍ക്കും സിനിമ കീഴടങ്ങിതുടങ്ങിയപ്പോള് സാറ്റലൈറ്റ് വിലയിലും അതിന്റെ ഓളങ്ങള്‍ അറിയാനുണ്ട്. ജോഷി, ലാല്‍ജോസ് , ആഷിഖ് അബു, വി.കെ. പ്രകാശ് ചിത്രങ്ങള്‍ ചാനലുകളുടെ പ്രിയപ്പെട്ടവയായിമാറിയത് വിലയിരുത്തലുകള്‍ക്ക് പുതിയ മാനം സൃഷ്ടിച്ചു.
സബ്ജക്ട് കേട്ട് പരസ്പരം വിശ്വാസത്തിന്റെ പേരില്‍ സാദ്ധ്യമാകുന്ന ഈ കച്ചവടത്തില്‍ പലപ്പോഴും മികച്ച സിനിമകള്‍ കുറഞ്ഞ നിരക്കിന് വില്‍ക്കേണ്ട ഗതികേടുണ്ടാവുന്നു. വാങ്ങുന്ന സിനിമയെകുറിച്ച് വലിയ ധാരണയൊന്നുമില്ലാതെ നിലവിലുള്ള മുന്‍ധാരണകളും ഫ്രെയിം ചെയ്തു സൂക്ഷിച്ച വിശ്വാസങ്ങളുമാണ് പലമോശം സിനിമകള്‍ക്കും ഉയര്‍ന്ന വിലനേടികൊടുക്കുന്നത്.
തിയറ്ററില്‍ ജനം തിരിഞ്ഞുനോക്കാതെ മാറ്റിനിര്‍ത്തിയ എത്രയോ സിനിമകള്‍ വലിയ വിലക്ക് ചാനലില്പെട്ട് പോകുന്നു. എന്നാല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍ , തട്ടത്തില്‍ മറയത്ത് തുടങ്ങിയ നിരവധി നല്ല സിനിമകള്‍ക്ക് വിലയിട്ടപ്പോള്‍ വല്ലാതെ കുറഞ്ഞുപോയതും ശ്രദ്ധിക്കേണ്ടതാണ്.
സിനിമയുടെ പ്രിവ്യുകണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ നല്ല സിനിമകള്‍ക്ക് നല്ല വിലയും ചാനല്‍ പ്രേക്ഷകര്‍ക്ക് മികച്ച സിനിമകളും കിട്ടും കലാമൂല്യമുള്ള സിനിമകളോട് പൊതുവേ ചാനലുകാര്‍ക്ക് താല്പര്യമില്ല. ദൂരദര്ശന് പോലും അത്തരം സിനിമകളെ തഴയാന്‍ ശ്രമിക്കുന്നതും ചാനല്‍ പ്രേക്ഷകരോട് ചെയ്യുന്ന ദ്രേഹമാണ്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'