Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
എന്നെ ശപിക്കരുത് എന്ന് ദിലീപ് പറഞ്ഞു, പക്ഷെ എന്റെ ശാപം ആ സിനിമയ്ക്കുണ്ട്: ഷംന കാസിം
കഴിവുണ്ടായിട്ടും തഴയപ്പെട്ട നായികമാര്‍ ഒരുപാടാണ് മലയാള സിനിമയില്‍. മുക്ത, ഷംന കാസിം തുടങ്ങിയവരൊക്കെ മലയാളത്തില്‍ അവസരം കിട്ടാതെ ആയപ്പോഴാണ് അന്യഭാഷയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന കാസിം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
യൂട്യൂബ് റെക്കോര്‍ഡുകൾ തിരുത്തിക്കുറിച്ച് മാസ്റ്റര്‍പീസ് ടീസര്‍! ഇതുവരെ സ്വന്തമാക്കിയ റെക്കോര്‍ഡുകൾ
മോസ് ആന്റ് ക്യാറ്റ്
ദിലീപിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആന്റ് ക്യാറ്റ്. ഒരു കുട്ടിയും ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ടെലിവിഷന്‍ അവതാരകയായിരുന്ന അശ്വതി അശോകനാണ് നായികയായെത്തിയത്..
ഷംനയ്ക്ക് വച്ച വേഷം
എന്നാല്‍ ആ നായികാ വേഷം ആദ്യം തേടിയെത്തിയത് തന്നെയാണെന്ന് ഷംന കാസിം പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് ഈ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയത് എന്ന് ഷംന പറഞ്ഞു.
വലിയ വിഷമമായി
അതെനിക്ക് വലിയ വിഷമമായി. ഒരുപാട് പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. ദിലീപേട്ടനൊപ്പം ഒരു സിനിമ ചെയ്യാന്‍ എല്ലാ നായികമാരും ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് അങ്ങനെ ഒരു ചിത്രം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടായിരുന്നു.
പലതും ഒഴിവാക്കി
രണ്ട് മാസത്തേക്ക് ഇനി സ്റ്റേജ് ഷോകളൊന്നും വേണ്ട എന്ന് ഫാസില്‍ സര് പറഞ്ഞപ്പോള്‍ ഞാന്‍ ഷോകളെല്ലാം ഒഴിവാക്കി. തമിഴില്‍ ചിമ്പുവിന്റെ സെക്കന്റ് ഹീറോയിനായി വിളിച്ചിരുന്നു. അതും ഈ ചിത്രത്തിന് വേണ്ടി ഒഴിവാക്കി.
രണ്ട് ദിവസം മുന്‍പ്
എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന് എന്നെ വിളിച്ച് പറഞ്ഞത്. എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഓകെ സര് എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ..
ദിലീപ് വിളിച്ചു
സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന് എന്നെ വിളിച്ച്, 'ഷംന എന്നെ ശപിക്കരുത്' എന്ന് പറഞ്ഞിരുന്നു. 'അങ്ങനെ ഒന്നും ഞാന്‍ ചെയ്യില്ല.. പക്ഷെ എന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമയ്ക്ക് കിട്ടും' എന്ന് ഞാന്‍ പറഞ്ഞു.
ശാപമുണ്ട്
ഞാന്‍ പറഞ്ഞത് കൊണ്ടല്ല, പക്ഷെ അങ്ങനെ ഒരു ശാപം ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. അക്കാര്യം ഫാസില്‍ സാറിനും അറിയാവുന്നതാണ്. അത്രയേറെ ഞാന്‍ വേദനിച്ചു. കേരളത്തിലേക്ക് വരാന്‍ പോലും അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു- ഷംന കാസിം പറഞ്ഞു.
ഫാസില്‍ സര് പറഞ്ഞത്
ഷംനയ്ക്ക് ഒന്നും തോന്നരുത്.. എന്റെ അടുത്ത ചിത്രത്തില്‍ ഷംനയ്ക്ക് എന്തായാലും ഒരു അവസരം തരും എന്നൊക്കെ ഫാസില്‍ സര് അന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും അപ്പോള്‍ കേള്‍ക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.
ദിലീപ് അല്ല് കാരണം
എന്റെ ആ അവസരം നഷ്ടപ്പെടാന്‍ കാരണം ഒരിക്കലും ദിലീപേട്ടനല്ല. ദിലീപേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. മാത്രമല്ല, സിനിമയിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് പറയാമായിരുന്നു.. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.
ആത്മവിശ്വാസം തന്നത് ദിലീപേട്ടനാണ്
സിനിമയില്‍ കരാറൊപ്പ് വച്ചപ്പോള്‍ ദിലീപേട്ടന് എന്നെ വിളിച്ചിരുന്നു.. ഷംന നല്ലൊരു നടിയാണ്.. കഴിവുള്ള നടിയാണ് കൂടെ അഭിനയിക്കണം എന്നാഗ്രഹിച്ചിരുന്നു എന്നൊക്കെ ദിലീപേട്ടന് പറഞ്ഞിരുന്നു. ഇതില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ എന്നെ ആദ്യം വിളിച്ച് കുറച്ചൊരു ആത്മവിശ്വാസം തന്നതും ദിലീപേട്ടനാണ്- ഷംന പറഞ്ഞു.
ഷംനയുടെ തുടക്കം
മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004 ലാണ് ഷംന കാസിം അഭിനയാരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഡിസംബര്‍, പച്ചകുതിര, ഭാര്‍ഗവ ചരിതം, എന്നിട്ടും, ഒരുവന്, അലി ഭായ്, ഫല്‍ഷ്, കോളേജ് കുമാരന് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു.
അന്യഭാഷയിലേക്ക്
ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷംന അന്യഭാഷയിലേക്ക് കടന്നത്. തുടര്‍ന്ന് തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങി. മുനിയാണ്ടി വിലഗിയാല്‍ മൂട്രാമാണ്ട്, കതക്കോട്ടൈ, ദ്രോഗി, ആടു പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയയായി. അന്യഭാഷയില്‍ എത്തിയപ്പോള്‍ പൂര്‍ണ എന്ന പേരും സ്വീകരിച്ചു.
ഒരു മടങ്ങി വരവ്
ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലെക്ക് ഒരു മികച്ച മടങ്ങിവരവിന് ഷംന കാസിം ശ്രമിച്ചു. 1974 ലെ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 2012 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി. സിനിമയും ഷംനയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടെങ്കിലും നടിയ്ക്ക് മലയാളത്തില്‍ നിലനില്ക്കാന് കഴിഞ്ഞില്ല. പിന്നീട് മലയാളത്തില്‍ ഷംന അധികം ശ്രമിച്ചില്ല എന്നതും വാസ്തവമാണ്.
അന്യഭാഷയില്‍ മികച്ച വേഷം
അതേ സമയം ഇപ്പോള്‍ തെലുങ്കിലും തമിഴിലും അഭിനയപ്പാധാന്യമുള്ള ഒത്തിരി കഥാപാത്രങ്ങള്‍ ഷംനയെ തേടിയെത്തുന്നു. മിഷ്കിന് സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രം ഷംനയ്ക്ക് കരിയര്‍ ബ്രേക്കാകും എന്ന കാര്യത്തില്‍ സംശയമില്ല. ഹൊറര്‍ ചിത്രങ്ങളിലൂടെയാണ് ഷംന ഇപ്പോള്‍ തെലുങ്കില്‍ തിളങ്ങുന്നത്. കൊടിവീരന് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ ഷംന കാസിം. ചിത്രത്തിന് വേണ്ടി നടി തല മുണ്ഡനം ചെയ്തിരുന്നു.
നൃത്തത്തില്‍ ശ്രദ്ധ
അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് ഷംന കാസിം. സിനിമയില്‍ അവഗണന നേരിടുകയും അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ ഷംന നൃത്തത്തില്‍ ശ്രദ്ധ കൊടുത്തു. ഒരു ഘട്ടത്തില്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് നൃത്തത്തിലേക്ക് മാറാന്‍ ആലോചിച്ചിരുന്നു എന്ന് സവരക്കത്തിയുടെ ഓഡിയോ ലോഞ്ചില്‍ ഷംന പറഞ്ഞിരുന്നു.
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി