Don't Miss!
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മദ്യപിച്ച് തല്ലുന്ന ഭര്‍ത്താവിന്റെ കാലൊടിയ്ക്കണം: ഷീല
മദ്യപിച്ച് തല്ലാന്‍ വരുന്ന ഭര്ത്താക്കന്മാരെ ഇരുമ്പുവടികൊണ്ട് അടിച്ച് കാലൊടിയ്ക്കണമെന്ന് മുതിര്‍ന്ന നടി ഷീല. ഭര്‍ത്താവ് അടിയ്ക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാതെ തിരിച്ചു തല്ലണമെന്നാണ് ഷീല പറഞ്ഞിരിക്കുന്നത്. ജനസേവ സ്ത്രീ രക്ഷാസമിതി സമ്മേളനം ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഷീല സ്ത്രീകളോട് മര്‍ദ്ദനത്തിനെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തത്.
മര്‍ദ്ദിയ്ക്കുന്ന ഭര്‍ത്താവിനെ ഒറ്റയ്ക്ക് തിരിച്ചടിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത താമസിക്കുന്ന സ്ത്രീകളെക്കൂടി വിളിച്ച് ചേര്‍ത്ത് തല്ലണം. മദ്യപിച്ച് ഭാര്യമാരെ മര്‍ദ്ദിയ്ക്കുന്ന ഭര്ത്താക്കന്മാരെ തല്ലാനായി ഒരു കൂട്ടായ്മയുണ്ടാക്കണം. ഇതിനായി ഇരുമ്പുവടികരുതണം. അടിവാങ്ങിക്കഴിയാനുള്ളവരാകരുത് സ്ത്രീകള്‍. മദ്യമാണ് പ്രശ്നമെങ്കില്‍ ബാറുകളും മദ്യഷാപ്പുകളും അടപ്പിക്കണം. അതിനും സ്ത്രീകളാണ് മുന്‍കയ്യെടുക്കേണ്ടത്- ഷീല പറഞ്ഞു.
മദ്യലഹരിയിലാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞ് ഭര്ത്താക്കന്മാര് രക്ഷപ്പെടുകയാണ് പതിവ്. പൊലീസും ഇക്കാര്യത്തില്‍ നടപടിയൊന്നും എടിക്കില്ല. പുരുഷനില്ലെങ്കിലും സ്ത്രീയ്ക്ക് ജീവിയ്ക്കാം. സ്വന്തം ശക്തി തിരിച്ചറിയണം എന്നുമാത്രം. സ്ത്രീരക്ഷയ്ക്ക് പഞ്ചായത്തുകള്‍ തോറും അമ്മവീടുകള്‍ ഉണ്ടാകണമെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ഷീല പറഞ്ഞു.
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!