Don't Miss!
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
വേദികളെ പ്രകമ്പനം കൊള്ളിച്ച ഗായകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ഗാനമേള വേദികളിലെ സജീവ സാന്നിധ്യമായ ഗായകന് ജോര്‍ജ് പീറ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേറി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിലാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. റാണി ജോയ് പീറ്ററാണ് ഭാര്യ. മകന് ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിധ്യമാണ്. മൃതദേഹം മാഹി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാടാന്‍ കഴിവുള്ളവരോട് പ്രത്യേക ഇഷ്ടമുണ്ട് ജനങ്ങള്‍ക്ക്. കേവലമൊരു പാട്ടിലൂടെയാണ് പലരും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നത്. ഗാനമേള വേദികളില്‍ നിറഞ്ഞു നില്ക്കുന്ന നിരവധി കലാകാരന്മാരുണ്ട്. മനോഹരമായ ശബ്ദത്തിനുടമയായ ഇവരില്‍ പലരുടെ മുഖവും ആരാധകമനസ്സില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. പ്രൊഫഷണല്‍ ഗായകനായ ജോര്‍ജ് പീറ്റര്‍ അത്തരത്തിലൊരു പ്രതിഭയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ആരാധകര്‍. തമിഴ് ഫാസ്റ്റ് നമ്പറുകള്‍ പാടിയാണ് അദ്ദേഹം ആരാധകഹൃദയത്തില്‍ ഇടംപിടിച്ചത്. ഗാനമേളകളിലൂടെയാണ് അദ്ദേഹം ജനപ്രിയനായി മാറിയത്. ന്യൂ മാഹിയിലെ സാരംഗ് ഓര്‍ക്കസ്ട്രയിലൂടെയാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്.
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്