Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ചിരിപ്പിച്ച് കാര്യം പറയാന്‍ ശ്രീനിവാസന് വീണ്ടും
എന്നും സമകാലിക പ്രശ്നങ്ങളോട് തമാശരൂപേണ പ്രതികരിച്ച എഴുത്തുകാരനാണ് നടന് ശ്രീനിവാസന്. വരവേല്‍പ്പു മുതല്‍ പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ വരെ നിലവിലുള്ള രീതികളെ ഹാസ്യത്തിലൂടെ തകര്‍ത്തെറിയുന്നതു കാണാമായിരുന്നു.
ശ്രീനിവാസന് തിരക്കഥ എഴുതുന്ന പുതിയ ചിത്രമായ നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രവും ഇതേ ട്രാക്കില്‍ തന്നെയാണ് ഒരുങ്ങുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കുടുംബപശ്ചാത്തലില് ശ്രീനിവാസന് വീണ്ടും അവതരിപ്പിക്കുകയാണ്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ടു ചിത്രങ്ങള്‍ ആണ് ശ്രീനിവാസന് സംവിധാനം ചെയ്തത്. അതേ പോലെയൊരു ചിത്രമാണ് പുതിയതും.
ഗള്‍ഫില്‍ നിതാഖാത്ത് വന്നതോടെ ജോലി നഷ്ടപ്പെട്ട വേണു നാട്ടില്‍ ഒരു ജോലിക്കായി അലയുന്നു. ഒടുവില്‍ സെക്യൂരിറ്റിക്കാരന്റെ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു. സെക്യൂരിറ്റിയാകാനുള്ള തീരുമാനം പക്ഷേ ഭാര്യയ്ക്കിഷ്ടമായില്ല. കാരണം രാത്രി ജോലിക്കു പോകുമ്പോള്‍ വീട്ടിലുള്ളവരുടെ സെക്യൂരിറ്റി നഷ്ടമാകുമെന്നതു തന്നെ.
ഭാര്യ സുനിത, ഏക മകള്‍ ഇതാണ് വേണുവിന്റെ കുടുംബം. പഠിക്കാന്‍ മിടുക്കിയായ മകളുടെ ആഗ്രഹത്തിനൊപ്പം ഓടാന്‍ പണമില്ലാതെ വേണു വിഷമിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയിട്ട സ്ഥലം വില്ക്കാന് ശ്രമിക്കുമ്പോള്‍ അതിന്റെ നൂലാമാലകള്‍ വേറെയും അയാളെ അലട്ടുന്നു. ചുറ്റുമുള്ള രാഷട്രീയ-സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വേണു പതുക്കെ തിരിച്ചറിയുകയാണ്. ആ തിരിച്ചറിവാണ് നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രവും. സത്യന്‍അന്തിക്കാടിന്റെ സഹായിയായിരുന്ന ഷിബു ബാലന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ശ്രീനിവാസന്- സംഗീത വീണ്ടും ജോടികളായി എത്തുന്നു. മുന്‍പ് ചിന്താവിഷ്ടയായ ശ്യാമളയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ ജോടിയാണിത്.
മനോജ് കെ. ജയന്, ഇന്നസെന്റ്, ലാല്‍, വിജയരാഘവന്, ജോയ്മാത്യു, ശ്രീജിത്ത് രവി എന്നിവരാണു മറ്റു താരങ്ങള്‍. സംവിധായന്റെതാണ് കഥ. ശ്രീനിവാസന് തിരക്കഥയും സംഭാഷണവും. ഏറെക്കാലത്തിനു ശേഷമാണ് ശ്രീനി തിരക്കഥയെഴുതുന്നത്. പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നൊരു ചിത്രമായിരിക്കും ഇത്
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്