Don't Miss!
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- News മോദിയുടെ പരാമര്‍ശം തെറ്റ്; സ്വത്ത് വിതരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നതിങ്ങനെ
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ശ്രീനിവാസന്റെ ഡേറ്റ് കിട്ടിയില്ല; ജയറാമിനെ ശ്രീനിവാസനാക്കി!!
വിറ്റ്നസ്, കാലാള്‍പ്പട എന്ന ചിത്രങ്ങള്‍ക്ക് ശേഷം ഒരു കോമഡി ചിത്രത്തിന് വേണ്ടി ഒന്നിക്കാന്‍ സംവിധായകന് വിജി തമ്പിയും തിരക്കഥാകൃത്ത് രഞ്ജിത്തും തീരുമാനിച്ച സമയം. അങ്ങനെ രഞ്ജിത്ത് വിജി തമ്പിയ്ക്ക് വേണ്ടി ഒരു പാവം പൊലീസുകാരന്റെ കഥ എഴുതി.
ലോലഹൃദയനും പാവത്താനുമായ ഒരാള്‍ക്ക് പോലീസില്‍ ജോലിലഭിക്കുന്നതും അയാളുടെ സഹാനുഭൂതി മുതലെടുത്ത് ഒരു പ്രതികസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതും പിന്നീട് ആ കാരണത്താല്‍ അയാള്‍ നേരിടുന്ന പൊല്ലാപ്പുകളുമായിരുന്നു രഞ്ജിത്ത് ഒരുക്കിയ കഥ.
ചിത്രത്തില്‍ നായകനായി രഞ്ജിത്തും വിജിതമ്പിയും ശ്രീനിവാസനെയായിരുന്നു മനസ്സില്‍ കണ്ടത്. വടക്കുനോക്കിയന്ത്രത്തിന്റെ വമ്പന്‍ വിജയത്തിളക്കത്തില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍ ശ്രീനിവാസന്. പത്തോളം ചിത്രങ്ങള്‍ക്ക് കരാറൊപ്പിട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ വിജി തമ്പിയ്ക്ക് കൊടുക്കാന്‍ ഡേറ്റില്ലാതെ വന്നു.
എന്നാല്‍, വിജിതമ്പിക്കും രഞ്ജിത്തിനും ശ്രീനിയെ വിടാന്‍ മനസ്സുവന്നില്ല. അവര്‍ ചിത്രത്തിലെ നായകന് ശ്രീനിവാസന് എന്ന് പേരിട്ട്, സിനിമയുടെ പേര് നന്മനിറഞ്ഞവന് ശ്രീനിവാസന് എന്നാക്കി മാറ്റി. ശ്രീനിവാസനെ കിട്ടാത്തതിന്റെ വിഷമം തീര്‍ത്തതാണത്രെ. ഒടുവില്‍ ചിത്രത്തില്‍ ജയറാം ശ്രീനിവാസന് എന്ന നായക കഥാപാത്രമായി എത്തി.
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
-
ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ