Don't Miss!
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
പ്രണയത്തില്‍ നിന്ന് പ്രസവത്തിലേക്ക് നീളുന്ന വിവാദം
തമാശ പിന്നെ പറയാം ഇപ്പോള്‍ ചിരിച്ചോളൂ എന്ന മട്ടില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ ഉത്തരവാദിത്തമുള്ള സംഘടനാനേതാക്കളെങ്കിലും സിനിമ പുറത്തുവരുന്നതുവരെ കാത്തിരുന്നു അഭിപ്രായപ്രകടനം നടത്തേണ്ടതായിരുന്നു. സ്ത്രീ വിരുദ്ധമായകാര്യങ്ങള്‍ നിത്യേന പത്രമാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്തയായും പ്രോഗ്രാമുകളായും ആസ്വദിക്കുന്നതു ശീലമാക്കിയ മലയാളിക്ക് കുറച്ചുകൂടി സഹിഷ്ണുത ആവശ്യമല്ലേ ഇത്തരം നിലപാടുകളില്‍.
സ്വന്തം പ്രസവം നാട്ടുകാരെ കാണിച്ച് പണവും പ്രശസ്തിയുമുണ്ടാക്കാമെന്ന് ശ്വേതമേനോനും അതുവഴി കളിമണ്ണ് എന്ന സിനിമയിലൂടെ ദൂരങ്ങള്‍ കീഴടക്കാമെന്ന് ബ്ളസിയും ചിന്തിച്ചു പോയെന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം മലയാളികള്‍ മനഃസാക്ഷിപണയപ്പെടുത്തിയോ. ..മെഡിക്കല്‍ കോളേജിലെ പ്രസവമുറിയില്‍ നിന്ന് പ്രസവരംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലെത്തിച്ച് കാശുവാങ്ങുന്ന നഴ്സിനെ പിടികൂടിയെങ്കിലും വെറുതെവിട്ട നാട്ടിലാണ് നല്ല സിനിമകള്‍ കൊണ്ട് പ്രേക്ഷകരെ കൂടെ നിര്‍ത്തിയ ബ്ളസിയെ കുറ്റം ചെയ്യും
മുമ്പേ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പീഢിപ്പിക്കപ്പെടുന്ന പിഞ്ചുബാലികമാര്ക്കുവേണ്ടി ത്യാഗനിര്‍ഭരമായ സമരങ്ങള്‍ക്കോ അഭിപ്രായപ്രകടനങ്ങള്‍ക്കോ മുതിരാത്തവരാണ് സ്ത്രീത്വത്തിന്റെ പവിത്രതയുടെ വിളക്കുമാടങ്ങളാകുന്നതെന്നതാണ് വിചിത്രസത്യം.
പ്രണയത്തില്‍ തുടങ്ങിയ വിവാദം പ്രസവവും പിന്നിട്ട് കളിമണ്ണിലേക്ക് കയറുമ്പോള്‍ വിവാദങ്ങളോട് അതേ താപത്തില്‍ പ്രതികരിക്കാതിരിക്കുന്നത് ബ്ളസിയുടെ പക്വത. ഒപ്പം കാത്തിരുന്നു കാണാനുള്ള ക്ഷമ കാട്ടുക എന്ന ശ്വേതയുടെ ഉറപ്പും ഇതിനു രണ്ടിനും മുഖവില നല്‍കേണ്ടതുണ്ട്.
യുവത്വത്തെ ചതിക്കുഴിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഇന്റര്‍നെറ്റ് ദുരുപയോഗത്തെ കുറിച്ച് വേവലാതി കൊള്ളുക ആദ്യം അതിനുശേഷമാവട്ടെ ഇതുപോലുള്ളവിവാദങ്ങള്ക്ക് തിരികൊളുത്തുന്നത്.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍