Don't Miss!
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പ്രേതരംഗം ചിത്രീകരിയ്ക്കുന്നതിനിടെ വിചിത്രാനുഭവം
ചെന്നൈ: ഒരു പ്രേത സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വിചിത്രാനുഭവത്തിന്റെ ഞെട്ടലിലാണ് ചിത്രത്തിന്റെ സംവിധായകന്. തമിഴില്‍ റിലീസിനൊരുങ്ങുന്ന 'അരണ്‍മനൈ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് ചില ചോദ്യങ്ങള്‍ സംവിധായകനെ അലട്ടുന്നത്. ഒരു പ്രേതബാധയുള്ള കെട്ടിടം ചിത്രീകരിച്ച ശേഷമാണ് തനിയ്ക്ക് വിചിത്രമായ അനുഭവം ഉണ്ടായതെന്ന് ചിത്രത്തിന്റെ സംവിധായകന് സുന്ദര്‍ സി പറയുന്നു.
വിനയ് റായ്, ആന്‍ഡ്രിയ, ലക്ഷ്മി റായ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പലയിടങ്ങളില്‍ കുടിയേറിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ അവരുടെ വസതിയില്‍ പ്രേതബാധയുള്ളതായി കണ്ടെത്തുന്നു. ചിത്രത്തില്‍ പ്രേതവുമായി ആശയവിനിമയം നടത്തുന്ന ഒരുകുട്ടിയുണ്ട്. ചിത്രീകരണത്തിനിടെ അരൂപിയായ ആരോടോ കുട്ടി സംസാരിയ്ക്കുന്ന രംഗമുണ്ട്. ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോള്‍ അയാള്‍ അവിടെ നില്‍ക്കുന്നുണ്ടെന്ന് കുട്ടി പിറുപിറുത്തു.
ഡയലോഗ് തെറ്റിയെന്നാണ് സംവിധായകന് കരുതിയത് എന്നാല്‍ പിന്നീട് എഡിറ്റിംഗ് ടേബിളില്‍ എത്തിയപ്പോള്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ സംസാരത്തിനൊപ്പം അടുത്തുള്ള ഒഴിഞ്ഞ ഇടത്തില്‍ നിന്നും ആരോ ഒരാളുടെ നിശ്വാസം ഉയര്‍ന്നെന്നും, ടേപ്പില്‍ ഇക്കാര്യം വ്യക്തമാണെന്നും എവിടെ വേണമെങ്കിലും അത് പ്രദര്ശിപ്പിയ്ക്കാമെന്നും സംവിധായകന്.
ആരായിരുന്നു ആ അടഞ്ഞ മുറിയലെന്നും, ആ നിശ്വാസം ആരുടേതായിരുന്നെന്നും അറിയാതെ ഞെട്ടലലിലാണ് സംവിധായകന്. ചിത്രത്തിനായി പറ്റിയ ഒരു കെട്ടിടം അന്വേഷിച്ച് അണിയറക്കാര്‍ ഏറെ കഷ്ടപ്പെട്ടു. പറ്റിയ കെട്ടിടം കിട്ടാത്തതിനാല്‍ രണ്ട് കോടി മുടക്കി ഹൈദരാബാദില്‍ സെറ്റിട്ടായിരുന്നു ചിത്രീകരണം. ഇവിടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംവിധയകന് വിചിത്രാനുഭവം ഉണ്ടായത്.
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി