Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
മമ്മൂട്ടിയോ മോഹന്‍ലാലോ മികച്ചത്? സുമലത പറയുന്നത് ഇങ്ങനെ! ലിസിയാണ് വലിയ സന്തോഷം സമ്മാനിച്ചത്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സുമലത. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു പിന്നീട്. തൂവാനത്തുമ്പികള്‍, ന്യൂഡല്‍ഹി തുടങ്ങി പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു താരം പിന്നീട്. തൂവാനത്തുമ്പികളില്‍ അഭിനയിച്ചതിനെക്കുറിച്ചും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുമെല്ലാം വാചാലയായിരിക്കുകയാണ് സുമലത ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ സമീപിച്ചത്. അത് ചെയ്യാനായിരുന്നില്ല. അതിന് ശേഷമായാണ് അദ്ദേഹം തൂവാനത്തുമ്പിയേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. അതേ സമയത്തായിരുന്നു ന്യൂഡല്‍ഹിയും റിലീസ് ചെയ്തത്. വന്‍വിജയമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. സൗത്ത് ഇന്ത്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവാണ് ബോളിവുഡില്‍ നിന്നും ലഭിച്ചത്.
15 ദിവസത്തോളം പുലര്‍ച്ചെ 4 വരെയായാണ് ന്യൂഡല്‍ഹി ചിത്രീകരിച്ചത്. 3-4 മണിക്കൂറുകളാണ് ഉറങ്ങാന്‍ ലഭിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പവും പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും സുമലത തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ആളുകള്‍ എന്നെ അറിയുന്നത്. രണ്ടുപേരുമായും അടുത്ത സൗഹൃദമുണ്ട് സുമലതയ്ക്ക്.
Recommended Video
ജോഷി സാറിനൊപ്പമായാണ് മിക്കപ്പോഴും ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാറുള്ളത്. മമ്മൂട്ടി സ്മാര്‍ട്ടാണ്, ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് മമ്മൂട്ടി. അദ്ദേഹം വിമര്‍ശിക്കാറുണ്ട്. അതിനാല്‍ത്തന്നെ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാറുണ്ട്. മോഹന്‍ലാല്‍ ചെറുപ്പമായിരുന്നു. മമ്മൂട്ടിയേക്കാളും ഈസിയാണ് അദ്ദേഹവുമായി ഇടപഴകാന്‍.
അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് മറക്കാനാവാത്തതാണ്. ബോളിവുഡിലേയും സൗത്ത് ഇന്ത്യയിലേയും മുന്‍നിര താരങ്ങള്ക്കൊപ്പമായെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോഴും ബിഗ് ബിക്കൊപ്പം സിനിമ ചെയ്യാനാവാത്തതിന്റെ നിരാശയുണ്ടായിരുന്നു. വിവാഹ ശേഷവും ഈ ദു:ഖം അലട്ടിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കാണ്ഡഹാറിലൂടെ ഇത് സാധിച്ചത്. ഒരുപാട് സന്തോഷം തോന്നിയ നിമിഷം കൂടിയായിരുന്നു അത്. ലിസിയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞ് വിളിച്ചത്. മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. അമിതാഭ് ബച്ചനൊപ്പം എന്ന് കേട്ടതോടെ അപ്പോള്‍ത്തന്നെ താന്‍ സമ്മതിക്കുകയായിരുന്നുവെന്നും സുമലത പറയുന്നു.
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
നോറയ്ക്ക് കൃത്യമായ ടാര്ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്ട്രോങ് ആകാന്‍ കാരണം ഇതാണ്!