Don't Miss!
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
വനിതാ സംഘടനയുടെ ആരംഭകാലത്ത് അംഗമായി സുരഭിയുണ്ടായിരുന്നു, പിന്നെന്ത് സംഭവിച്ചു?
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കെപ്പെട്ട സംഭവം പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആ സംഭവത്തിന് ശേഷമാണ് വനിതാ സിനിമാപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ താരത്തിനെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ചത് വന്‍വിവാദമായിരുന്നു.
മമ്മൂട്ടിയും പൃഥ്വിയും ഇക്കാര്യത്തില്‍ ഒരേപോലെ, മോഹന്‍ലാലിന് പോലും ഇത്ര ധൈര്യമില്ല, കാരണം?
'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!
വനിതാ സംഘടനയുടെ തുടക്കത്തില്‍ സുരഭി ലക്ഷ്മി അതില്‍ അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും സൈലന്റ് അംഗമായി തുടരുകയായിരുന്നു. 13 വര്‍ഷത്തിന് ശേഷം സുരഭിയിലൂടെയാണ് മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എത്തിയത്. മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ കലാകാരിയായി സുരഭി മാറുകയായിരുന്നു.
തുടക്കത്തില്‍ അംഗമായിരുന്നു
വനിതാ സംഘടന രൂപീകരിച്ച സമയത്ത് സുരഭി അതില്‍ അംഗമായിരുന്നു. ചര്‍ച്ചകളിലൊന്നും പങ്കെടുത്തില്ലെങ്കിലും സൈലന്റായി ആ ഗ്രൂപ്പില്‍ സുരഭിയുമുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള തിരക്കുകളിലായിരുന്നു താരം.
മൗനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി
വാടാസാപ്പ് ഗ്രൂപ്പിലൂടെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ സന്ദേശങ്ങള്‍ വായിച്ച നോക്കാന്‍ പോലും കഴിയാത്തത്ര തിരക്കിലായിരുന്നു സുരഭി. ഇത് മറ്റ് അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന മെസ്സേജ് കണ്ടതോടെ സംഘടനയക്ക് സകല പിന്തുണയും നല്കി സുരഭി മാറി നില്‍ക്കുകയായിരുന്നു.
ഐഎഫ്എഫ്കെ വിവാദത്തെക്കുറിച്ച്
ഐഎഫ്എഫ്കെയുടെ ഉദ്ഘാടന വേദിയില്‍ പ്രവേശിക്കണമെങ്കില്‍ ക്ഷണം ആവശ്യമുണ്ട്. പ്രകാശ് രാജും രജിഷ വിജയനും പുരസ്കാര വേദിയിലുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായിട്ട് കൂടി സുരഭിയെ പരിഗണിക്കാതിരുന്നത് വന്‍വിവാദത്തിനാണ് വഴി തെളിയിച്ചത്.
പാര്‍വ്വതിയെ ആദരിച്ചതിനെക്കുറിച്ച്
മറ്റ് പുരസ്കാരം നേടിയവരെ ഐഎഫ്എഫ്കെ വേദിയില്‍ ആദരിക്കുന്ന പതിവില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഗോവയിലെ പുരസ്കാരം സ്വന്തമാക്കിയ പാര്‍വ്വതിയെ ആദരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്.
മികച്ച നടിയാണ്
പാര്‍വതി മികച്ച നടിയാണ് അവരെ ആദരിച്ചതില്‍ സന്തോഷം മാത്രമേയുള്ളു. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സുരഭി കാര്യങ്ങള്‍ വിശദീകരിച്ചത്.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'