Don't Miss!
- Sports T20 World Cup: ഡികെയ്ക്ക് ഇനിയും അവസരം കൊടുക്കണ്ട! യോഗ്യരായ യുവാക്കള്‍ പുറത്തുണ്ട്; തുറന്നടിച്ച് മുന്‍ താരം
- Lifestyle മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞു, ഹരിഹരന് പിന്മാറിയില്ല; വടക്കന്‍ വീരഗാഥയിലെ ആ കഥാപാത്രം
ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര് രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ പാത്ര സൃഷ്ടി വളരെ പ്രധാനമാണ്. ആദ്യ കാലത്തൊക്കെ സംവിധായകനും നിര്‍മാതാവും എഴുത്തുകാരുമൊക്കെ കൂടിയാലോചിച്ചാണ് കഥാപാത്രങ്ങളെ നിശ്ചയിക്കുന്നത്. പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
അങ്ങനെ ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ട് ഒരു കഥാപാത്രമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്.
എംടി മനസ്സില്‍ കണ്ടത്
എഴുത്തുകാരന് എംടി വാസുദേവന്‍ നായര്‍ അരിങ്ങോടര് എന്ന കഥാപാത്രമായി മനസ്സില്‍ കണ്ടത് അഭിനയകുലപതി തിലകനെ ആയിരുന്നു.
ഹരിഹരന്റെ അഭിപ്രായം
എന്നാല്‍, ചുരിക തുമ്പിനെക്കാള് മൂര്‍ച്ചയുള്ള ചന്തുവിന്റെ മുന്നില്‍ നെടുന്തൂണായി നിവര്‍ന്നു നില്ക്കാന് നല്ല ഉയരമുള്ള ഒരാള്‍ വേണമെന്നായിരുന്നു സംവിധായകന് ഹരിഹരന്റെ അഭിപ്രായം
ക്യാപ്റ്റന്‍ രാജു വന്നപ്പോള്‍
അരിങ്ങോടര് എന്ന കഥാപാത്രത്തിന് വേണ്ടി പലരെയും പരിഗണിച്ച ശേഷം ഒടുവിലാണ് ക്യാപ്റ്റന്‍ രാജുവില്‍ എത്തുന്നത്. തിലകനെ പോലെ റേഞ്ചുള്ള ഒരു അഭിനേതാവ് ചെയ്യേണ്ട വേഷം ക്യാപ്റ്റന്‍ രാജുവിന് കൊടുക്കുന്നതിനെതിരെ പലരും എതിര്‍ത്തു. വിഡ്ഢിത്തമാണെന്ന് വരെ പറഞ്ഞു. പക്ഷെ ഹരിഹരന് പിന്മാറിയില്ല
രാജു അവിസ്മരണീയമാക്കി
ഹരിഹരന്റെ വിശ്വാസം ക്യാപ്റ്റന്‍ രാജു തെറ്റിച്ചില്ല. മറ്റൊരു നടനെയും അരിങ്ങോടനായി സങ്കല്പിക്കാന് കഴിയാത്ത വിധം ഗംഭീരമായിരുന്നു ചിത്രത്തില്‍ ക്യാപ്റ്റര്‍ രാജുവിന്റെ അഭിനയം. ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര് രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!