Don't Miss!
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും പുറത്താക്കുമെന്ന് ഭീഷണി, താരസംഘടനയില്‍ രഹസ്യ പടയൊരുക്കം !!
പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ നടപടി സ്വീകരിക്കണമെന്ന അഭിപ്രായത്തിലാണ് താരസംഘടനയിലെ ചിലര്‍.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയത്. ആരോപണങ്ങളും സംശയക്കണ്ണുകളും ദിലീപിന് നേരെ നീങ്ങുമ്പോഴും മുതിര്‍ന്ന താരങ്ങളും താരസംഘടനയും ദിലീപിനെ പിന്തുണച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് മുതിര്‍ന്ന താരങ്ങളടക്കം പലരും നിലപാട് മാറ്റാന്‍ തയ്യാറായത്.
സംവിധായകന് കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില് നിര്‍ത്തിയില്ല, കാരണം ഇതാണ്, ട്വിസ്റ്റ് !!
ദിലീപ് അറസ്റ്റിലായതോടെ അമ്മയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നുള്ള ആവശ്യവും ശക്തമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കണം എന്ന് ശക്തമായി വാദിച്ചത് പൃഥ്വിരാജും രമ്യാ നമ്പീശനുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു താരങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംഘടനയിലെ മറ്റ് അംഗങ്ങള്‍ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
പുറത്താക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി
ദിലീപ് അറസ്റ്റിലായതിന് ശേഷം നടന്ന നിര്‍ണ്ണായകമായ യോഗത്തിലാണ് താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ദിലീപിനെ പുറത്താക്കണം എന്ന് ശ്ക്തമായി വാദിച്ചത് ഇവര്‍ രണ്ടുപേരുമാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.
തന്റെ നിലപാട് വ്യക്തമാക്കും
തന്റെ താല്പര്യത്തിന് വിരുദ്ധമായ തീരുമാനമാണ് പുറത്തു വരുന്നതെങ്കില്‍ യോഗത്തിന് ശേഷം തന്റെ നിലപാട് അറിയിക്കുമെന്ന് പൃഥ്വിരാജ് യോഗത്തിന് മുന്‍പ് അറിയിച്ചിരുന്നു.
സമ്മര്‍ദ്ദം ചെലുത്തി
യോഗത്തിനെത്തിയ രമ്യാ നമ്പീശന്, ആസിഫ് അലി എന്നിവരുടെ പിന്തുണയോടെ ദിലീപിനെ പുറത്താക്കണമെന്ന് മുതിര്‍ന്ന താരങ്ങള്‍ക്ക് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കുറ്റമാണ് പൃഥ്വിരാജില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്.
സാഹചര്യം മുതലെടുത്തു
അനുകൂലമായ തീരുമാനമല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ തീരുമാനം അറിയിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചതോടെയാണ് സീനിയര്‍ താരങ്ങള്‍ നിലപാടില്‍ മാറ്റം വരുത്തിയത്. സാഹചര്യം മുതലെടുക്കുകയായിരുന്നു മൂവരുമെന്നാണ് ആരോപണം.
വിവാദമായതോടെ ആസിഫ് അലി നിലപാട് തിരുത്തി
സംഭവം വിവാദമായതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി ആസിഫ് അലി രംഗത്ത് വന്നത്. എന്നാല്‍ അപ്പോഴും പൃഥ്വിരാജും രമ്യാ നമ്പീശനും പ്രതികരിച്ചിരുന്നില്ല. തങ്ങള്‍ക്കതിരെ നടക്കുന്ന പടയൊരുക്കങ്ങളെക്കുറിച്ച് ഇരുതാരങ്ങള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മുതലേ തന്നെ നടിയോടൊപ്പം പൂര്‍ണ്ണ പിന്തുണ നല്കി ഇരുവരും കൂടയുണ്ട്.
സ്ഥാനത്തു നിന്നും നീക്കാനായിരുന്നു തീരുമാനിച്ചത്
നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ യുവതാരങ്ങള്‍ ഇക്കാര്യത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
യുവതാരങ്ങളുടെ ഭീഷണിക്ക് വഴങ്ങി സീനിയര്‍ താരങ്ങള്‍
ദിലീപിനെ പുറത്താക്കിയേ അടങ്ങൂവെന്ന നിലപാടിലായിരുന്ന യുവതാരങ്ങളെ അനുനയിപ്പിക്കാന്‍ സൂപ്പര്‍താരം അടക്കം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് സീനിയര്‍ താരങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതത്രേ.
ഒതുക്കിത്തീര്‍ക്കണമെന്ന അഭിപ്രായം
പൊതുവികാരം ദിലീപിന് എതിരായി വരുന്നതിന് പിന്നില്‍ മാധ്യമങ്ങളാണെന്നാണ് സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ പറയുന്നത്. ദിലീപിനോട് സഹതാപമുള്ളവര്‍ മാധ്യമങ്ങളെ പേടിച്ചാണ് പ്രകടിപ്പിക്കാതിരുന്നത്. ദിലീപിന്റ സമ്പാദ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഈ അന്വേഷണം മറ്റു താരങ്ങളിലേക്ക് കടക്കുമോയെന്ന ഭയവും ചില താരങ്ങളെ അലട്ടുന്നുണ്ടത്രേ..
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?