Don't Miss!
- Sports IPL 2024: ഇന്ത്യക്ക് വേണ്ട, പക്ഷെ സഞ്ജുവിന്റെ തുറുപ്പു ചീട്ട്! തന്റെ തന്ത്രം വെളിപ്പെടുത്തി സന്ദീപ്
- Lifestyle ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- Automobiles വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഒടുവില്‍ ഉണ്ണി ആര് മനസ് തുറന്നു, ലീല സിനിമ ആക്കേണ്ടിയിരുന്നില്ല! പിഴച്ചത് ആര്‍ക്ക് രഞ്ജിത്തിനോ?
സാഹിത്യ കൃതികളെ ആസ്പദമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ബിജു മേനോനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ലീല. ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ അവലംബിച്ച് ഒരുക്കിയ സിനിമയായിരുന്നു ലീല.
ടൊവിനോ 'തരംഗം' ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണു! ദയനീയം പത്ത് ദിവസത്തെ കളക്ഷന്‍...
ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, പിന്നെയാ ദുല്‍ഖര്‍! സോളോ ആദ്യ ഇരയല്ല...
വായനക്കാരുടേയും നിരൂപകരുടേയും പ്രശംസ ഏറ്റ് വാങ്ങിയ ലീല സിനിമയാക്കിയപ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായി മാറി. കോട്ടയം ബസേലിയസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച പ്രഫസര്‍ രാജാറാം മേനോന് മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവേ ലീലയേക്കുറിച്ച് ഉണ്ണി ആര് മനസ് തുറക്കുകയുണ്ടായി.
ആത്മാവ് നഷ്ടപ്പെട്ടു
ലീല സിനിമ ആക്കേണ്ടിയിരുന്നല്ല എന്നാണ് കഥാകൃത്തും തിരക്കഥാകൃത്തുമായി ഉണ്ണി ആര് പറയുന്നത്. വിവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടമാകുന്നതാണ് കവിത എന്ന് പറയുമ്പോലെ ലീല തിരക്കഥ ആക്കിയപ്പോള്‍ അതിന്റെ ആത്മാവ് നഷ്ടമായെന്ന് അദ്ദേഹം പറയുന്നു.
വെള്ളിത്തിരയില്‍ എത്തിക്കാനായില്ല
ലീല തിരക്കഥയാക്കി മാറ്റിയപ്പോള്‍ പല രംഗങ്ങളും മനസിലുണ്ടായിരുന്നതുപോലെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ഉണ്ണി ആര് പറയുന്നു. ഉണ്ണി ആര് തന്നെയായിരുന്നു ചിത്രത്തിന്് തിരക്കഥ ഒരുക്കിയത്.
മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്
മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് കൂടെയായ രഞ്ജിത് മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായിരുന്നു ലീല. കഥാകൃത്തായ ഉണ്ണി ആറിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായിരുന്നു ഈ തീരുമാനം. കയ്യൊപ്പ് ആയിരുന്നു ആദ്യ സിനിമ.
മുമ്പും സാഹിത്യ സൃഷ്ടികള്‍
രഞ്ജിത് ആദ്യമാട്ടല്ല ഒരു സാഹിത്യ കൃതി സിനിമയാക്കി മാറ്റുന്നത്. ടിപി രാജീവന്റെ രണ്ട് നോവലുകള്‍ രഞ്ജിത് സിനിമയാക്കിയിരുന്നു. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ അതേ പേരിലും കെടിഎന്‍ കോട്ടൂരും ഞാന്‍ എന്ന പേരിലും സിനിമയാക്കിയിരുന്നു.
സ്വന്തം തിരക്കഥകള്‍
സാഹിത്യകൃതികളെ സിനിമയാക്കി മാറ്റിയപ്പോഴും തിരക്കഥ സ്വന്തമായി എഴുതുകയായിരുന്നു രഞ്ജിത് ചെയ്തത്. നോവലില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമാറ്റിക് എലമെന്റ് സിനിമയില്‍ കൊണ്ടുവരാന്‍ രഞ്ജിത്തിന്റെ തിരക്കഥയ്ക്ക് സാധിച്ചു.
ബിജു മേനോന് നിറഞ്ഞു നിന്നു
തിരക്കഥ പരാജയമായെങ്കിലും ലീലയിലെ ചില കഥാപാത്രങ്ങള്‍ അവരുടെ അഭിനയ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. നായകനായ ബിജു മേനോന് നിറഞ്ഞ് നിന്നപ്പോള്‍ ജഗദീഷും തന്റെ കഥാപാത്രത്തെ മനോഹരമാക്കി മാറ്റി. കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ജഗദീഷിന്റേത്.
ആരാണ് ഉത്തരവാദി?
പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു ചെറുകഥ സിനിമയായി മാറിയപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന ചോദ്യം പ്രസക്തമാണ്. തിരക്കഥ ആക്കിയപ്പോള്‍ ആത്മാവ് ചോര്‍ന്ന് പോയി എന്ന് പറയുമ്പോള്‍ ഒരു സ്വയം വിമര്‍ശനമാണ് ഉണ്ണി ആര് ഉയര്‍ത്തുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് നില്ക്കാന് രഞ്ജിത്തിനും സാധിക്കില്ല.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ