Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിക്രമാദിത്യന് ഒരു വെല്ലുവിളിതന്നെയായിരുന്നു: അനൂപ്
എല്ലാവരും ലാല്‍ ജോസ് ചിത്രം വിക്രമാദിത്യന്റെ റിലീസിനായി കാത്തിരിക്കുകയാണ്. യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളായി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിക്രമാദിത്യന് വിജയമായിരിക്കുമെന്ന് മറ്റെല്ലാവരെയും പോലെതന്നെ അനൂപും പ്രതീക്ഷിയ്ക്കുന്നു. അടുത്തിടെ റിലീസ് ചെയ്ത ആംഗ്രി ബേബീസ് എന്ന ചിത്രം അപ്രതീക്ഷിത വിജയം നല്കിയ സന്തോഷത്തിലാണ് അനൂപ്. ഒപ്പം വിക്രമാദിത്യന് കൂടി വിജയമായാല്‍ അനൂപിനെ സംബന്ധിച്ച് അത് ഇരട്ടി മധുരമായിരിക്കും.
ചിത്രത്തില്‍ വാസുദേവ ഷേണായ് എന്ന കഥാപത്രമായിട്ടാണ് അനൂപ് അഭിനയിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമാണ് അനൂപിന്റേത്, എന്നാല്‍ അതൊരു വെറും പൊലീസ് കഥാപാത്രമല്ലതാനും.
ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുകയെന്നത് തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് അനൂപ് പറയുന്നത്. അതിന് കാരണം ആ കഥാപാത്രത്തിന്റെ പ്രത്യേകതയാണെന്നും താരം പറയുന്നു.
ലാല്‍ ജോസിനൊപ്പം ജോലിചെയ്യുകയെന്നത് സുഖകരമായ അനുഭവമായിരുന്നു. ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ കഥാപാത്രങ്ങളില്‍ ഒന്നാണ് വിക്രമാദിത്യനിലേത്, അത്തരമൊരു വേഷം ചെയ്യാന്‍ കഴിയുകയെന്നത് ഭാഗ്യമാണ്. തിയേറ്ററിലെത്തുമ്പോള്‍ ആ കഥാപാത്രം സ്വീകരിക്കപ്പെടുന്ന പ്രതീക്ഷയിലാണുഞാന്- അനൂപ് പറയുന്നു.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'