Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥും കള്ളന്മാര്!
ഭരതന്റെയും കെ പി സി ലളിതയുടെയും മകനായിട്ടും വെള്ളിത്തിരയില്‍ തന്റേതായി ഒരിടം കണ്ടെത്താന്‍ സിദ്ധാര്‍ത്ഥ് ഭരതന് കഴിഞ്ഞിട്ടില്ല. നല്ല സിനിമകളുടെ ഭാഗമായെങ്കിലും വിനയ് ഫോര്‍ട്ടിനും നായകനിരയില്‍ എത്തിപ്പെടാന്‍ ഇതുവരെ സാധിച്ചില്ല. ഈ രണ്ട് പേരെയും പ്രിയനന്ദനന് ഒന്നിപ്പിക്കുന്നു.
'ഞാന്‍ നിന്നോട് കൂടെയുണ്ട്' എന്ന് പേരിട്ടിരിക്കുന്ന പ്രയനന്ദനന്റെ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥ് ഭരത്തുമാണ്. മലയാളത്തില്‍ ഇപ്പോള്‍ കള്ളന്മാരുടെ കാലമാണെന്ന് തോന്നുന്നു. 'സപ്തമശ്രീ തസ്കര'യിലെ ഏഴ് കള്ളന്മാര്ക്ക് ശേഷം വീണ്ടും രണ്ട് കള്ളന്മാരെത്തുകയാണ് പ്രിയനന്ദനന്റെ ഈ ചിത്രത്തിലൂടെ.
നവമി മുരളി, അപര്‍ണ വിനോദ് എന്നീ നവാഗതരാണ് ചിത്രത്തിലെ നായിക പദവി കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ ആഴ്ച ആരംഭിയ്ക്കും. കേരളത്തിന് പുറമെ, ചില രംഗങ്ങള്‍ മധ്യപ്രദേശിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
നാടക സംവിധായകനായ പ്രിയനന്ദനന് 'നെയ്ത്തുകാരന്' എന്ന സിനിമയിലൂടെയാണ് മലയാള സിനിമ സംവിധായകനായി രംഗത്തെത്തിയത്. പുലിജന്മം എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയില്‍ എന്നീ ചിത്രങ്ങളൊരുക്കി.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി