Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ദേശീയ അവാര്‍ഡില്‍ വിനായകന് പിന്തള്ളപ്പെട്ടത് ഇക്കാരണത്താല്‍, അവസാന നിമിഷത്തിലെ വോട്ടിങ്ങ് ??
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിനായകനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങ് തകര്‍ക്കുന്നുണ്ട്.
സംസ്ഥാന തലത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ വിനായകന് ദേശീയ തലത്തില്‍ തഴഞ്ഞതിനെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പൊതുവില്‍ മലയാള സിനിമയ്ക്ക് മികച്ച നേട്ടമാണെങ്കിലും വിനായകന്റെ കാര്യത്തില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കമ്മട്ടിപ്പാടത്തിനോ വിനായകനോ പുരസ്കാരം ലഭിച്ചില്ല. മഹേഷിന്റെ പ്രതികാരത്തെ മികച്ച ചിത്രമായും തിരക്കഥാകൃത്തിനും പുരസ്കാരം ലഭിക്കുകയും ചെയ്തു.
സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ട പല ചിത്രങ്ങളും ദേശീയ തലത്തിലെത്തുമ്പോള്‍ പിന്തള്ളപ്പെടുന്നത് സ്വാഭാവികമാണ്. പ്രാദേശിക ഭാഷകളിലുമായി 344 ല്‍ അധികം ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.
വിനായകന് പരിഗണിക്കപ്പെടാതെ പോയതിന് പിന്നിലെ കാരണം
മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്റെ പേരുണ്ടായിരുന്നുവെന്നാണ് ദേശീയ അവാര്‍ഡ് സമിതിയില്‍ അംഗമായിരുന്ന പ്രിയദര്ശന് പറഞ്ഞത്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് കാര്യങ്ങള്‍ വിശദീകരിച്ചത്.
മത്സരത്തില്‍ രണ്ടു വോട്ട് കുറഞ്ഞു
ദേശീയ അവാര്‍ഡ് സാധ്യതാ പട്ടികയില്‍ വിനായകന്റെ പേരും ഉണ്ടായിരുന്നു. അവസാനവ ഘട്ട വോട്ടെടുപ്പിലാണ് താരം പുറത്തായത്. നടന് മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ് നടന്നപ്പോള്‍ രണ്ടു വോട്ടുകള്‍ കുറഞ്ഞു പോയതിനാലാണ് വിനായകന് പിന്തള്ളപ്പെട്ടു പോയത്.
അവസാന പരിഗണനയിലെത്തിയ രണ്ടുപേര്‍
മോഹന്‍ലാലും അക്ഷയ് കുമാറുമാണ് ദേശീയ പുരസ്കാര നിര്‍ണ്ണയത്തിന്റെ അന്തിമ പട്ടികയിലെത്തിയത്. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച ഇരുവര്‍ക്കും പുരസ്കാരം നല്കാന് സമിതി തീരുമാനിക്കുകയായിരുന്നു.
അവാര്‍ഡിനെ സുന്ദരമാക്കിയ വിനായകന്
വിനായകനെ അളക്കാനുള്ള അളവുകോലല്ല അവാര്‍ഡെന്നും അവാര്‍ഡിനെ സുന്ദരമാക്കിയ ആളാണ് താരമെന്നും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍