Don't Miss!
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് ആവര്‍ത്തിക്കുന്നു! അന്ന് ജയസൂര്യക്കുണ്ടായ അനുഭവം ഇക്കുറി സെന്തിലിന്
ഒട്ടേറെ പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് വിനയന്. ഇടക്കാലം താര സംഘടനകളുടെ അപ്രഖ്യാപിത വിലക്കിലായിരുന്ന വിലക്ക് നീങ്ങിയ ശേഷം അമ്മയിലെ താരങ്ങള്‍ക്കൊപ്പം പുതിയ സിനിമ ചെയ്യുകയാണ്. വിനയന് നായകനായി അവതരിപ്പിച്ച കലാഭവന്‍ മണിയുടെ ജീവിതമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരില്‍ വിനയന് വെള്ളിത്തിരയില്‍ എത്തിക്കുന്നത്.
തളരാന്‍ മനസില്ലാതെ വില്ലന്‍ വാരാന്ത്യങ്ങളില്‍ കരുത്ത് നേടുന്നു! ഇനിയെങ്കിലും രക്ഷപെടുമോ?
മിനി സ്ക്രീനിലില്‍ ശ്രദ്ധേയനായ മിമിക്രി താരം സെന്തിലാണ് ചിത്രത്തില്‍ നായകനാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലേക്ക് ജയസൂര്യയെ വിളിച്ചപ്പോഴുണ്ടായ അനുഭവം സെന്തിലിനെ വിളിച്ചപ്പോഴും ഉണ്ടായെന്ന് വിനയന് പറയുന്നു.
സെന്തില്‍ രാജാമണിയാകുന്നു
കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ നായക കഥാപാത്രത്തിന്റെ പേര് രാജാമണിയെന്നാണ്. സെന്തിലിനെ വിനിയന്‍ പരിചയപ്പെടുത്തുന്നതും രാജാമണി എന്ന പേരിലാണ്. സീരിയല്‍ കണ്ടിട്ട് വിനയന്റെ ഭാര്യയായിരുന്നു ആ കഥാപാത്രത്തിലേക്ക് സെന്തിലിനെ നിര്‍ദേശിച്ചത്.
മണിയോട് സാമ്യം വേണം
മണിയുടെ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് അദ്ദേഹത്തോട് സാമ്യമുള്ള ഒരു മുഖമായിരുന്നു അന്വേഷിച്ചത്. മണി മിമിക്രിയിലൂടെ വന്ന ആളായതുകൊണ്ട് മിമിക്രി അറിയാവുന്ന ഒരാള്‍ വേണമായിരുന്നു. മെലിഞ്ഞ ശരീരവും ഇരുണ്ട നിറവും വേണമായിരുന്നു. അങ്ങനെയായിരുന്നു സെന്തിലിലേക്ക് എത്തിയത്.
സെന്തില്‍ അമേരിക്കയില്‍
സെന്തിലിന്റെ നമ്പര്‍ കണ്ടെത്തി വിനയന് വിളിച്ചു. പരിപാടിക്ക് വേണ്ടി അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു സെന്തില്‍. താന്‍ വിളിച്ചതറിഞ്ഞ് സെന്തില്‍ തിരിച്ച് വിളിച്ചു. തനിക്ക് പറ്റിയ നല്ല വേഷം വല്ലതും ഉണ്ടോ സാറേ എന്നായിരുന്ന സെന്തിലിന്റെ ചോദ്യമെന്നും വിനയന് പറയുന്നു.
ചെറിയ വേഷമല്ല നായകന്
ഏതെങ്കിലും ചെറിയ വേഷത്തിലേക്കല്ല, സെന്തിലിനെ നായകനാക്കിയാലോ എന്നാണ് ആലോചിക്കുന്നതെന്നാണ് വിനയന് സെന്തിലിനോട് പറഞ്ഞത്. ഉടന്‍ സാറേ.., എന്നൊരു വിളിയാണ് അപ്പുറത്ത് നിന്ന് കേട്ടത്. അര്ദ്ധപ്രജ്ഞനായ സെന്തിലിന്റെ മുഖം തനിക്കാ വിൡയില്‍ കാണാമായിരുന്നെന്നും വിനയന് പറയുന്നു.
ജയസൂര്യ വിളിച്ച അതേ വിളി
ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലേക്ക് നായകനായി ജയസൂര്യയെ വിളിച്ചപ്പോഴും സമാനമായി പ്രതികരണമായിരുന്നെന്നും വിനയന് ഓര്‍മിക്കുന്നു. സിനിമയില്‍ ചാന്‍സ് അന്വേഷിച്ച് നടക്കുന്ന സമയമായിരുന്നു. താന്‍ വിളിച്ചപ്പോള്‍ എന്തെങ്കിലും ഡയലോഗ് ഉള്ള വേഷം ലഭിക്കും എന്ന പ്രതീക്ഷയായിരുന്നു ജയസൂര്യക്ക്. എന്നാല്‍ നായകനാണെന്ന് അറിഞ്ഞപ്പോള്‍ ഇതുപോലെ തന്നെ സാറേ എന്നൊരു വിളിയായിരുന്നു എന്നും വിനയന് പറയുന്നു.
ഇടവേളയ്ക്ക് ശേഷം അമ്മയിലെ താരങ്ങള്‍
നീണ്ട ഇടവേളയ്ക്ക് ശേഷം വിനയന് ചിത്രത്തില്‍ അമ്മയിലെ താരങ്ങള്‍ അഭിനയിക്കുകയാണ്. സലിം കുമാറാണ് കലാഭവന്‍ മണിയുടെ അച്ഛനായി അഭിനയിക്കുന്നത്. ജനാര്ദ്ദനന്, ധര്മജന്, രമേഷ് പിഷരടി, ശ്രീജിത്ത് രവി, പൊന്നമ്മ ബാബു, ജോജു ജോര്‍ജ്, ജോയ് മാത്യു, ഹണി റോസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മൂന്ന് നായികമാര്‍
മൂന്ന് പുതിയ നായികമാരാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലുള്ളത്. മാന്‍ഹോളിലൂടെ ശ്രദ്ധേയയായ രേണുവാണ് ചിത്രത്തിലെ ഒരു നായിക. ആല്‍ഫ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആറ് പാട്ടുകളാണുള്ളത്. മണിയുടെ രണ്ട് പാട്ടുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം