Don't Miss!
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നടിയായ ഭാര്യയെ വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് കൊടുക്കും എന്ന് പറഞ്ഞ പ്രമുഖ സംവിധായകന്
ആ പ്രമുഖ സംവിധാകന് മറ്റാരുമല്ല ഭരതന്. ഭാര്യയായ ആ നടി കെ പി എ സി ലളിതയും. കെ പി എ സി ലളിത ഒരേ സമയം നാലും അഞ്ചും ചിത്രങ്ങളില്‍ ഓടി നടന്ന് അഭിനയിക്കുന്ന തൊണ്ണൂറുകളുടെ കാലമായിരുന്നു അത്.
മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്...; സത്യന് അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍
വിശ്വംഭരന് സംവിധാനം ചെയ്ത ഗജകേസരിയോഗം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഭര്‍ത്താവായ ഭരതന്റെ കേളിയുടെ ഷൂട്ടിങും നടക്കുന്നത്. ജയറാമാണ് ചിത്രത്തിലെ നായകന്. രണ്ടു ചിത്രങ്ങളിലും ലളിത ചെയ്യുന്നത് ശ്രദ്ധേയമായ വേഷമാണ്. തുടര്‍ന്ന് വായിക്കാം
കേളിയുടെ ചിത്രീകരണം ഇടയ്ക്ക് ചില തടസ്സങ്ങളെ നേരിട്ടപ്പോള്‍
ഇടയ്ക്ക്വെച്ച് കേളിയുടെ ചിത്രീകരണത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടു. ലളിത കേളിക്ക് വേണ്ടി കൊടുത്ത ഡേറ്റ് കഴിയുകയും ചെയ്തു. ക്ലൈമാക്സും ചില സീനുകളും മാത്രമേ കേളിക്ക് ഇനി ചിത്രീകരിക്കനുള്ളൂ. രണ്ടു ദിവസംകൂടി ലളിതയുടെ സമയം ഭരതന് കിട്ടിയാല്‍ കേളി തീരും.
കെപിഎസി ലളിത പ്രതിസന്ധിയിലായി
ഗജകേസരിയോഗത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന ലളിതയെ വിളിച്ച് ഭരതന് കാര്യം പറഞ്ഞു. ഇത് കേട്ടപ്പോള്‍ ലളിത ആകെ വിഷമിച്ചു. ഭര്‍ത്താവിന്റെ സിനിമയാണെന്ന് കരുതി മറ്റുള്ളവര്‍ക്ക് കൊടുത്ത ഡേറ്റില്‍ വേറെ പോയി അഭിനയിക്കാന്‍ പറ്റുമോ? ലളിത പ്രതിസന്ധിയിലായി. ലളിത സംവിധായകന് വിശ്വംഭരനോട് സംഗതി പറഞ്ഞു. പക്ഷേ, വിശ്വംഭരന് ഒരു നിലക്കും സമ്മതിച്ചില്ല.
കേസ് കൊടുക്കും എന്ന് ഭരതന് പറഞ്ഞത്
ഭരതന് ഗജകേസരിയോഗത്തിന്റെ രചയിതാവായ കലൂര്‍ ഡെന്നീസിനെ വിളിച്ചു പറഞ്ഞു, ' എടോ ഡെന്നീസേ ... ഇതെന്നാ ദ്രോഹമാടാ ...സ്വന്തം ഭാര്യയെ രണ്ടു ദിവസം വിട്ടുതരില്ലെന്നോ? സംവിധായകന് വിശ്വംഭരനോട് പറഞ്ഞേക്ക് ഞാന്‍ എന്റെ ഭാര്യയെ കേസ് കൊടുത്ത് മോചിപ്പിക്കുമെന്ന്..' ഭരതന്റെ സ്വതസിദ്ധമായ നര്‍മ്മം കേട്ട് കലൂര്‍ ഡെന്നീസ് പൊട്ടിചിരിച്ചു.
ഒടുവില്‍ വിട്ടുകൊടുത്തു
ഒടുവില്‍ നിര്‍മ്മാതാവ് സിംപിള്‍ ബഷീറിനോടും സംവിധായകന് വിശ്വംഭരനോടും കലൂര്‍ ഡെന്നീസ് റിക്വസ്റ്റ് നടത്തിയായിരുന്നു രണ്ട് ദിവസം കേളിക്ക് വേണ്ടി ലളിതയെ പറഞ്ഞയച്ചത്.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി