Don't Miss!
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Automobiles ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ഫയര്മാന് ലാല്‍ ഉപേക്ഷിച്ചതെന്തുകൊണ്ട്?
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രമായ ഫയര്‍മാന്റെ കഥയുമായി സംവിധായകന് ദീപു കരുണാകരന് ആദ്യം സമീപിച്ചത് ആരെയെന്നറിയുമോ? മോഹന്‍ലാലിനെ. മമ്മൂട്ടിയെ മുന്നില്‍ കണ്ടുകൊണ്ടാണ് ഫയര്മാന് എഴുതിയത്. എന്നാല്‍ മമ്മൂട്ടിയെ നേരിട്ടുപരിചയമില്ലാത്തതിനാല് ലാലിനെ സമീപിച്ചു. ലാലിനു കഥ ഇഷ്ടപ്പെട്ടെങ്കിലും ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. അതേപോലെ മാറ്റി ചെന്നപ്പോള്‍ സിനിമ ചെയ്യണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നറിഞ്ഞു.
അതോടെ പൃഥ്വിരാജിനെ ചെന്നു കഥ പറഞ്ഞു. ദീപുവിന്റെ തേജാഭായിയില്‍ നായകന് പൃഥ്വിയായിരുന്നു. എന്നാല്‍ പൃഥ്വിക്കും ഡേറ്റില്ലായിരുന്നു. അങ്ങനെയാണ് മമ്മൂട്ടിയെ ചെന്നു കണ്ടത്. ദീപുവിന്റെ കഥയെക്കുറിച്ച് ലാല്‍ മമ്മൂട്ടിയോടു പറഞ്ഞിരുന്നു. ലാല്പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയോ എന്ന് മമ്മൂട്ടി ചോദിച്ചു.
സുഹൃത്താണ് ദീപുവിനോട് ഫയര്മാന്മാരുടെ കഥ പറഞ്ഞത്. അതുപ്രകാരം തിരക്കഥ തയാറാക്കി പല നിര്‍മാതാക്കളെയും കണ്ടു. എന്നാല്‍ അവര്‍ക്കൊന്നും വിശ്വാസം വന്നില്ല. പിന്നീടാണ് മിലന് ജലീലിനോടു പറഞ്ഞത്. അദ്ദേഹത്തിനു മമ്മൂട്ടി ഡേറ്റ് നല്‍കിയിരുന്നു. അതുപ്രകാരമാണ് ഫയര്‍മാന്റെ കഥ പറഞ്ഞതും സിനിമ മുന്നോട്ടുപോയതും.
വിന്റര്‍, ക്രേസി ഗോപാലന്, തേജാഭായി എന്നിവയാണ് ദീപുവിന്റെ മറ്റു ചിത്രങ്ങള്‍. അവയൊന്നും കാര്യമായ നേട്ടമുണ്ടാക്കിയിരുന്നില്ല. വിന്റര്‍ ചിത്രീകരണം കഴിഞ്ഞ് നാലുവര്‍ഷ ശേഷമാണ് റിലീസ് ചെയ്തത്. ക്രേസി ഗോപാലനില്‍ ദിലീപായിരുന്നു നായകന്. തേജാഭായിയില്‍ പൃഥ്വിയും. എന്നിട്ടും ചിത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഫയര്മാന് ഇറങ്ങിയതോടെ ദീപുവിന്റെ തലവര മാറി.
ഇപ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ ഇഷ്ട സംവിധായകനായിരിക്കുകയാണ് അദ്ദേഹം. പല പുതിയ പ്രൊജക്ടുകളും വരുന്നുണ്ടെങ്കിലും രണ്ടു മാസത്തിനു ശേഷമേ പുതിയ പ്രൊജക്ട് തീരുമാനിക്കുകയുള്ളൂവെന്നാണ് പറയുന്നത്. ഫഹദ് ഫാസിലിനെ വച്ച് ഒരു ചിത്രം ഫയര്‍മാനു മുന്‍പു പ്ലാന്‍ ചെയത്ിരുന്നു. അത് ചിലപ്പോള്‍ പുനരാരംഭിച്ചേക്കും. ഏതായാലും മമ്മൂട്ടിക്കും ദീപുവിനും നൈല ഉഷയ്ക്കുമൊക്കെ ഫയര്‍മാന്റെ ദൗത്യം ഗുണം ചെയ്തു എന്നുതന്നെ പറയാം.
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം