Don't Miss!
- News ഇറാന്റെ ആണവ നഗരം വിറച്ചു; ഡ്രോണുകള്‍ വെടിവച്ചിട്ട് സൈന്യം... എണ്ണവില കുതിക്കുന്നു
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
വിമന്‍ കളക്ടീവിനേക്കുറിച്ച് അറിയുന്നത് മമ്മൂട്ടി പറഞ്ഞ്!!! സ്ത്രീകളെ അറിയിക്കാതെ ഒരു സംഘടന???
മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ യുവനടിക്കെതിരായ ആക്രമണമായിരുന്നു സിനിമയിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയുടെ പിറവി. മലയാള സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ളതാണ് ഈ പുതിയ സംഘടന.
തെന്നിന്ത്യന്‍ സുന്ദരി അനുഷ്കയുടെ മനം കവര്‍ന്ന മലയാള ഗാനം!!! എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല!!!
എന്നാല്‍ ഈ സംഘടനയില്‍ മലയാള സിനിമയിലെ മുഴുവന്‍ സ്ത്രീകളും അംഗങ്ങളല്ല. ഭൂരിഭാഗം സ്ത്രീകളും സംഘടനയ്ക്ക് പുറത്താണ്. തങ്ങള്‍ ഇങ്ങനെ ഒരു സംഘടനയേക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വിമന്‍ ഇന്‍ കളക്ടീവില്‍ അംഗങ്ങളല്ലാത്ത സ്ത്രീകള്‍ പറയുന്നത്. നടി ലക്ഷ്മി പ്രിയയാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്.
ആരെയും അറിയിക്കാതെ രൂപീകരിച്ച സംഘടന
വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത് സിനിമ രംഗത്തെ മറ്റ് സ്ത്രീകളെ അറിയിക്കാതെയാണെന്ന് നടി ലക്ഷ്മി പ്രിയ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ കാണുന്ന 20 പേര് മാത്രമാണ് സംഘടനയിലുള്ളത്. വേറെ ആരും ഇതില്‍ അംഗങ്ങളല്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു.
അറിയുന്നത് മമ്മൂട്ടി പറഞ്ഞ്
വിമന്‍ കളക്ടീവിനേക്കുറിച്ച് തങ്ങള്‍ അറിയുന്നത് മമ്മൂട്ടി പറഞ്ഞാണെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിമന്‍ ഇന്‍ കളക്ടീവിന് മമ്മൂട്ടി സ്വാഗതം പറഞ്ഞപ്പോഴായിരുന്നു ഇത്തരത്തിലൊരു സംഘടന രൂപീകരിക്കപ്പെട്ടതായി മറ്റുള്ളവര്‍ അറിയുന്നത്. ആരും തങ്ങളെ അറിയിച്ചില്ലെന്നും താരം.
ബഹളം ബോധപൂര്‍വ്വമായിരുന്നില്ല
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ടായ ബഹളം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത് ബോധപൂര്‍വ്വമായിരുന്നില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
മമ്മൂട്ടി പറഞ്ഞത്
ജനറല്‍ ബോഡി യോഗത്തിന് ശേഷവും തങ്ങള്‍ പോകാതിരുന്നത് മമ്മൂട്ടി പറഞ്ഞതിന് ശേഷമായിരുന്നു. യോഗത്തിന് ശേഷം ആംബുലന്‍സ് വിതരണമുണ്ടായിരുന്നു. അത് കഴിഞ്ഞേ പോകാവു എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് തങ്ങള്‍ അവിടെ നിന്നതെന്നും അവര്‍ പറഞ്ഞു.
മുകേഷ് മോശമായി പെരുമാറിയിട്ടില്ല
അമ്മ ജനറല്‍ ബോഡിക്ക് ശേഷം മുകേഷിന്റേയും ഗണേഷിന്റേയും പ്രതികരണങ്ങള്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ മുകേഷ് മോശമായി പെരുമാറിയിട്ടില്ലെന്നും, ജയിലിലായ പ്രതിക്കൊപ്പമാണോ നിങ്ങള്‍ എന്ന് പത്രക്കാര് ചോദിച്ചപ്പോഴാണ് മുകേഷ് ദേഷ്യപ്പെട്ടതെന്നും താരം പറഞ്ഞു.
മോശം അനുഭവങ്ങള്‍ ഇല്ല
സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. എന്നാല്‍ പ്രതിഫലം കിട്ടുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. 130 ഓളം സിനിമയില്‍ അഭിനയിച്ച തനിക്ക് ഒരുപാട് പണം കിട്ടാനുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
കലാനിലയത്തിന്റെ ഹിഡുംബി
കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കിയത്. ഹിഡുംബിയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി പ്രിയയാണ്.
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ