Don't Miss!
- Sports T20 World Cup 2024: രാഹുല്‍ ശ്രദ്ധിക്കേണ്ടത് 2 കാര്യം, അതു സംഭവിച്ചാല്‍ ലോകകപ്പ് ടീമില്‍!
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
ഗാനഗന്ധര്വന് 108 മുഖങ്ങള്‍
108കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത പ്രസ്തുതപരിപാടിയില്‍ ഒരോരുത്തരും അവരവരുടെ ഭാവനവിലാസത്തില്‍ യേശുദാസിനെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് അത്യന്തം പുതുമയുള്ള അനുഭവമായി മാറുകയായിരുന്നു.
പരിപാടിയില്‍ പങ്കെടുത്ത യേശുദാസ് തന്റെ വൈവ്യധ്യമാര്ന്ന ഭാവങ്ങള്‍ ചുവരില്‍ തൂങ്ങിനില്‍ക്കുന്നതുകണ്ട് വിസ്മയം പൂണ്ട് ഇങ്ങനെ പ്രതികരിച്ചു. നമ്മുടെ മുഖം നമുക്ക് കാണാന്‍ കഴിയില്ലല്ലോ എന്റെ മുഖം ഈ കലാകാരന്മാര് അവരുടെ ഭാവനാവിലാസത്തോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. താനെന്താണോ എന്നതിനപ്പുറം ഇവര്‍ എന്നില്‍ കണ്ട ഭാവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഈ കാരിക്കേച്ചറുകള്‍. യേശുദാസിന്റെ സ്വതസിദ്ധമായ ചിരിയുടെ വ്യത്യസ്ത മുഖകാഴ്ചകളാണ് പലരും തങ്ങളുടെ രചനയ്ക്ക് തെരെഞ്ഞടുത്തത്.
ചടങ്ങില്‍ സീനിയര്‍ കാര്ട്ടൂണിസ്റായ ടോംസ് യേശുദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിഖ്യാതമായ തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ബോബനേയും മോളിയേയും കടലാസില്‍ വരച്ച് യേശുദാസിന് നല്കി. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഗാനഗന്ധര്‍വന്റെ പേരുകാരനുമായ യേശുദാസന് 108 കാരിക്കേച്ചറുകള്‍ അടങ്ങിയ പുസ്തകത്തിന്റെ കോപ്പി ചടങ്ങില്‍ യേശുദാസിന് കൈമാറി. തികച്ചും പുതുമയാര്‍ന്ന പരിപാടിയില്‍ പ്രമുഖസാംസ്ക്കാരിക നായകരും ചിത്രകാരന്മാരും സന്നിഹിതരായി.