Don't Miss!
- Automobiles ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
അച്ഛന്റെ ആണ്മക്കളുടെ വിശേഷങ്ങള്‍
രാജപ്രഭ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രഭാകരന് ,ആര് നടരാജന് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദ്രശേഖരനാണ്. സത്യസന്ധനും കര്‍മ്മനിരതനുമായ ഒരു പോലീസ് ഓഫീസറായിരുന്ന റിട്ട. ഡി.ജി.പി.മാധവമേനോന്. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും ഏറെ പ്രശസ്തനാക്കിയ അദ്ദേഹത്തെ റിട്ടയര്‍മെന്റ് ജീവിതത്തിലും ബഹുമാന്യനാക്കുന്നുണ്ട്.
മേനോന് രണ്ടു പെണ്‍കുട്ടികളാണ്,മീരയും,മീനയും. മേനോന്റെ ആഗ്രഹമോ ഭാഗ്യമോ നിമിത്തമോ പോലെ രണ്ടു പെണ്‍കുട്ടികളേയും വിവാഹം കഴിച്ചത് രണ്ട് പോലീസ് ഓഫീസര്‍മാരാണ്. മീരയുടെ ഭര്‍ത്താവ് കോയമ്പത്തൂരില്‍ പോലീസ് കമ്മീഷണറാണ്. ഇളയവള്‍ മീനയുടെ ഭര്‍ത്താവ് പാലക്കാട് സബ്ബ് ഇന്‍സ്പെക്ടറും.
അമ്മയില്ലാതെ വളര്‍ന്ന മക്കളോട് മേനോന് വല്ലാത്ത അറ്റാച്ച്മെന്റാണ്. അതുകൊണ്ട്തന്നെ മാസത്തില്‍ പകുതി ദിവസങ്ങള്‍ വീതം രണ്ടു മക്കളുടെ അടുത്തുമായ് ഇദ്ദേഹം താമസിക്കുന്നു.രണ്ടു ജാമാതാക്കളും രണ്ടു തരക്കാരാണ്.
കമ്മീഷണര്‍ നരസിംഹന് ജോലിയില്‍ വലിയ കണിശക്കാരനും നീതിയും നിയമവും മാത്രം നോക്കി പ്രവര്‍ത്തിക്കുന്നവനുമാണ്.അതുകൊണ്ട് തന്നെ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നുമില്ല. ഊട്ടിയില്‍ പഠിക്കുന്ന മകന് വെക്കേഷന് വീട്ടിലെത്തുമ്പോള്‍ അവനോട് കുശലം പറയാനോ പ്രോഗ്രസ്സ്കാര്‍ഡ് ഒപ്പിടാനോ അയാള്‍ക്ക് സമയം കിട്ടാത്ത അവസ്ഥ. മറിച്ച് എസ്.ഐ നന്ദഗോപാല്‍ ഭാര്യയുടേയും വീടിന്റേയും കാര്യം കഴിഞ്ഞിട്ടുള്ള പ്രാധാന്യം മാത്രമേ ജോലിക്കു നല്‍കുന്നുള്ളൂ. ഇവരുടെ കുടുംബാന്തരീക്ഷം ഏറെ സന്തോഷ പ്രദമാണെന്ന് അറിയുന്ന മൂത്തവള്‍ മീര ,അനിയത്തി ഭാഗ്യവതിയാണെന്ന് കൂടെ കൂടെ ഓര്‍മ്മിപ്പിക്കും.
മാധവന്‍മേനോന്‍ എപ്പോഴും നരസിംഹന്റെ പക്ഷത്താണ്.ഉത്തരവാദിത്വപ്പെട്ട ജോലിയില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയായിരിക്കമമെന്ന് അദ്ദേഹം അടിവരയിട്ട് പറയും. മീര ഇതില്‍ അഹങ്കരിച്ചില്ലെങ്കിലും അവള് ക്രമേണ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയാണ് അച്ഛന്റെ ആണ്മക്കള് വികസിക്കുന്നത്.
സതീഷ് മണ്ണൂരിന്റെ കഥയ്ക്ക് എന്‍എം നവാസ് തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്ന സിനിമയില്‍ നെടുമുടിവേണു, ശരത്കുമാര്, നന്ദഗോപാല്‍, ജഗദീഷ്, മീര, മേഘ്ന രാജ്, മീനലക്ഷ്മി ശര്‍മ്മ തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്,അനില്‍മുരളി,ബൈജു, നിഴല്‍കള്‍ രവി, ദേവന്,ടി.എസ്.രാജു,മാസ്റര്‍ സിദ്ധാര്‍ത്ഥ്,അംബിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ,സന്തോഷ് വര്‍മ്മ, അജയന്പാലോട് എന്നിവരുടെ വരികള്‍ക്ക് ജാസിഗിഫ്റ്റ് സംഗീതം പകരും
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി