Don't Miss!
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Automobiles ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
കിഴക്കെമലയിലെ ക്രിസ്ത്യാനി പെണ്ണാണ് റബേക്ക
നീണ്ട ഇടവേളയ്ക്കുശേഷം സുന്ദര്‍ദാസ് ഒരുക്കുന്ന റെബേക്ക ഉതുപ്പ് കിഴക്കെമല എന്ന ചിത്രത്തില്‍ ഈ ഗാനം പുനരാവിഷ്ക്കരിക്കുന്നു. മലയോരഗ്രാമത്തിന്റേയും കുടിയേറ്റ ജീവിതത്തിന്റേയും വിയര്‍പ്പുകൊണ്ട് മണ്ണില്‍ പൊന്നുവിളയിക്കുന്നവരുടേയും കഥകൂടിയാണ് കിഴക്കെമല ഗ്രാമത്തിന്ന്റേത്.
കേരളത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെല്ലാം മലയോരഗ്രാമങ്ങളുടെ സംഭാവനയാണ്. ഈ ചിത്രത്തിലെ റെബേക്കയും ഒരു അത്ലറ്റാണ് കഷ്ടപാടുകളുടെ ബാല്യകൗമാരങ്ങള്‍ പിന്നിട്ട് അവള് ഏഷ്യാഡ് വരെ തന്റെ പ്രകടനവുമായി മുന്നോട്ടുപോയി. അവളുടെ ലക്ഷ്യംഒളിമ്പിക്സാണ് അതിനുള്ള പരിശ്രമത്തിലും.
കിഴക്കെമല ഗ്രാമം അവളിലൂടെയാണ് അറിയപ്പെടുന്നത് അതുകൊണ്ടുതന്നെ റെബേക്കയുടെ ലക്ഷ്യത്തിന് ഗ്രാമത്തിന്റെ സര്വ്വാത്മനപിന്തുണയുമുണ്ട്. എന്നാല്‍ ഒരിക്കല്‍ അവര്‍ക്കവളെ തള്ളിപറയേണ്ടിവരുന്നു. ഇതാണ് വി. സി. അശോകിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റെബേക്ക ഉതുപ്പ് കിഴക്കെമലയുടെ കഥാവഴി.
ആന്‍ റെബേക്കയായി അഭിനയിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതനും ജിഷ്ണുവും പുതുമുഖം നിതിന്‍ ജേക്കബ്ബും പ്രധാനകഥാപാത്രങ്ങളാണ്. ദിലീപിനെ നായകനാക്കി ദിലീപ് തന്നെ നിര്മ്മിക്കാമെന്നകരാറില് ലോഹിത ദാസിന്റെ സ്ക്രിപ്റ്റ് സുന്ദര്‍ദാസിനുവേണ്ടി തുടങ്ങാനിരിക്കെയാണ് ലോഹിതദാസിനെ മരണം കൂട്ടികൊണ്ടുപോയത്.
ആ വലിയ ഷോക്ക് സുന്ദര്‍ദാസിനെ വിട്ടുമാറാന്‍ ഏറെ സമയമെടുത്തു. സല്ലാപം എന്ന ലോഹിതദാസ് തിരക്കഥയിലൂടെയാണ് സുന്ദര്ദാസിനേയും ദിലീപിനേയും മഞ്ജുവാര്യരേയും മലയാളസിനിമയ്ക്കു ലഭിച്ചത്. മലയാളത്തില്‍ ശ്രദ്ധേയനായിമാറികൊണ്ടിരിക്കുന്ന സംഗീതസംവിധായകന് രതീഷ് വേഗയാണ് വെണ്ണിലാവായ ക്രിസ്ത്യീനിപെണ്ണിന് പുനര്ജ്ജന്മമേകുന്നത്.
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ